Saturday 24 November 2012

തിരഞ്ഞെടുപ്പും എന്‍റെ വോട്ടും..


"സെഹെരി....സെഹെരി.." ജെമിനി മ്യൂസികില്‍ ഈ പാട്ട് കേട്ടു കൊണ്ടിരിക്കുംബോഴാണ് ഈ ബ്ലോഗ് എഴുതണമെന്ന്‍ തോന്നുന്നത്.ഈ പാട്ടും ബ്ലോഗും തമ്മില്‍ യാതൊരു ബന്ധവുമില്ലാട്ടോ.അല്ലെങ്കിലും ജീവിതത്തില്‍ സംഭവിക്കുന്നത് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണല്ലോ.പഠിക്കുന്ന ശീലം പണ്ട് മുതലേ ഇല്ലാത്തത് കൊണ്ട് ഫ്രീ ടൈം ധാരാളമുണ്ട്.ആ ഫ്രീ ടൈമില്‍ കുത്തി കുറിക്കുന്ന അക്ഷര കൂട്ടുകളാണ് ഈ ബ്ലോഗില്‍ നിറച്ചും.എന്തായാലും ഇന്‍റ്റോ സ്കിപ് ചെയ്തു നമുക്ക് സബ്ജെക്റ്റിലേക്ക് ചാടാം.

ഇന്ന് രാവിലെ എന്‍റെ ഒരു സുഹൃത്തിന്‍റെ ഫോണ്‍ വിളി കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്.സാധാരണ വീട്ടിലായിരിക്കുമ്പോള്‍ ഞാന്‍ കഴിയുന്നതും ഫോണ്‍ അറ്റെന്‍ഡ് ചെയ്യാറില്ല.എന്തെങ്കിലും പണി വരും എന്നുള്ളത് തന്നെ കാരണം.എന്തായാലും ഇന്ന്‍ ഞാന്‍ ഫോണെടുത്തു.

"ഹലോ.." ഉറക്കചടവോടെ ഞാന്‍ പറഞ്ഞു.

"ഹലോ എടാ ഇത് രാഹുലാ..യൂത്ത് കോണ്‍ഗ്രെസ്സിന്‍റെ ..നമ്മുടെ ഈ കൊല്ലത്തെ മെംബര്‍ഷിപ്പ് കാംപേയ്ന്‍ തുടങ്ങീട്ടുണ്ട്.ഏട്ടന്‍റടുത്ത് ഞാന്‍ ആപ്ലികേഷന്‍ ഫോം കൊടുത്തയച്ചിരുന്നു ..കിട്ടിയില്ലേ?"

"ഇല്ലെടാ ഏട്ടന്‍ എന്നോടു ഒന്നും പറഞ്ഞിട്ടില്ല.ഞാന്‍ ചോദിച്ചിട്ട് നിന്നെ തിരിച്ചു വിളിക്കാം."
========================================================================
സംഭവം ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെയും ആളല്ല.എനിക്കീ പരിപാടിയോട് തന്നെ താല്പര്യമില്ല.പിന്നെ ഞാന്‍ ഇത് വരെ ആകെ ഒരു തവണയെ വോട്ട് ചെയ്തിട്ടുള്ളൂ.അതിന്‍റെ കാരണം രസകരമാണ്.പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ  പട്ടിക വന്നപ്പോള്‍ എന്‍റെ വീട്ടില്‍ ഞാന്‍ മാത്രം വേറെ വാര്‍ഡിലായി പോയി.കോണ്‍ഗ്രെസ്സിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സ്ഥാനാര്‍ത്തികളും ശിങ്കിടികളും വീട്ടില്‍ വന്നു അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും വോട്ടഭ്യര്‍ത്തിച്ചു.എന്നാല്‍ വടി പോലെ നില്ക്കുന്ന എന്നോടു അറ്റ്ലീസ്റ്റ് ഒരു "എന്താ മോനേ,സുഖമല്ലേ " എന്നെങ്കിലും ചോദിക്കാമായിരുന്നു.അവരത് ചെയ്തില്ല.എന്തായാലും അതില്‍ പ്രതിഷേധിച്ച് ഞാന്‍ അപ്പുറത്തെ വാര്‍ഡായ കാരന്തൂരില്‍ പോയി 2 മണിക്കൂര്‍ വരി നിന്ന്‍ താമരയ്ക്ക് എന്‍റെ വോട്ട് ചാര്‍ത്തി.താമര വിരിഞ്ഞില്ലെങ്കിലും എന്‍റെ മനസ്സിന് ശാന്തി കിട്ടി.
========================================================================
അങ്ങനെ ഞാന്‍ എണീറ്റ് ചെന്ന്‍ എട്ടനോട് വിവരം അന്വേഷിച്ചു.അവനാവട്ടെ എന്‍റെ അത്രയും ഇതില്‍ താല്പര്യമില്ല.

"എന്തായാലും ചെക്കനെ പിണക്കണ്ട.ഭാവിയില്‍ എം.എല്‍..,എ യോ മന്ത്രിയോ ആവില്ലെന്ന് എന്താ ഉറപ്പ്.. ഐഡെന്‍റിറ്റി കാര്‍ഡിന്‍റെ ഫോടോസ്ടാടും ഒരു ഫോട്ടോയും ഞാന്‍ തരാം,അത് അവന് കൊണ്ട് പോയി കൊടുത്തേക്ക്.നീയും കൊടുത്തോ."

എല്ലാ ഗുലുമാലുകളും എന്‍റെ തലേലേക്ക് കെട്ടി വെക്കുക എന്നുള്ളത് പണ്ടേ അവന്‍റെ ശീലമാണ്.കഴിഞ്ഞ കൊല്ലം ഇതേ സീന്‍ ഞാന്‍ കൊലവേറി ആടിയതാണ്.ആക്ചുവല്ലി ഈ ചെക്കന്‍റെ വീട് കാരന്തൂരാണ്.അന്ന്‍ എനിക്കവനെ ശരിക്ക് പരിചയമില്ല.ഏട്ടനുമായിട്ടാണ് അന്നവന്‍റെ ഡീലീങ്സ് മുഴുവന്‍., ഉഡായിപ്പ് വിത്ത് ഉഡായിപ്പ്. അങ്ങനെയിരിക്കുംബോഴാണ് കെ.എസ്.യു വിന്‍റെ തിരഞ്ഞെടുപ്പ് വരുന്നത്. ഈ ചെക്കനും മല്‍സരിക്കുന്നുണ്ടായിരുന്നു.അങ്ങനെ ജയം ഉറപ്പിക്കാന്‍ ഇവന്‍ തനിക്ക് ലഭിക്കാന്‍ പോവുന്ന വോട്ടിന്‍റെ കണക്കെടുത്ത് സ്വപ്നസഞ്ചാരം തുടങ്ങി.ആ സഞ്ചാരത്തിന് എണ്ണയടിച്ച് കൊടുക്കുന്നതില്‍ എന്‍റെ ഏട്ടന്‍റെ വോട്ടും ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.

അങ്ങനെ തിരഞ്ഞെടുപ്പ് ദിവസം വന്നെത്തി.കാരന്തൂര്‍ ബാങ്കിന്‍റെ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്.പതിവ് പോലെ ഏട്ടന്‍റെ ഉഡായിപ്പ് സ്കീം അന്നും വര്‍ക്ക് ഔട്ടായി.പെട്ടന്നുള്ള എന്തോ മീറ്റിങ്.എന്നോടു ചെന്ന്‍ വോട്ട് ചെയ്യാന്‍ പറഞ്ഞു.എനിക്കാണെല്‍ കോളേജിലും പോവണം.അന്നവന്‍റെ പേര് പോലും എനിക്കറിയില്ലായിരുന്നു.

"എനിക്കു പറ്റില്ല..കോളേജില്‍ പോണം."

അതിനു മറുപടിയായി നീട്ടിയോന്നു തുപ്പിയിട്ട് അവന്‍ പറഞ്ഞു:

"പിന്നെ കോളേജ്..ഒന്നു ചെല്ലടെ.."

അങ്ങനെ ഞാന്‍ സംഭവ സ്ഥലത്തെത്തി.ആ ചെക്കനെ അവിടെ എവിടെയും മഷിയിട്ട് നോക്കിയിട്ട് കാണാനില്ല.രാഹുല്‍ ജിയുടെ കല്‍പന വല്ലതുമുണ്ടാവും സ്ഥാനാര്‍ത്തികള്‍ ബൂത്തില്‍ കയറാന്‍ പാടില്ലാന്നു.മനസ്സിലെ ചോദ്യത്തിനൊക്കെ ഉത്തരം ഞാന്‍ തന്നെ കൊടുത്ത്  വോട്ടു ചെയ്യാന്‍  കയറി.കുത്താനുള്ള കടലാസ്സു കയ്യില്‍ കിട്ടി.അതിലേക്ക് നോക്കിയപ്പോളാണ് ലഡു മനസ്സില്‍ പൊട്ടിയത്.അവന്‍റെ പേരെനിക്കറിയില്ല.ലിസ്റ്റിലാണെല്‍ കണ്ടമാനം പേരും.ഇനി എല്ലാ മെംബേര്‍മാരും സ്ഥാനാര്‍ത്തികളാണോ? കടലാസ്സു എന്‍റെ കയ്യിലെക്ക് തന്ന ഷേവ് ചെയ്ത കുരങ്ങന്‍റടുത്ത് ഞാന്‍ ചോദിച്ചു:

"അല്ല നമ്മുടെ ആ ചെക്കനില്ലേ? കുറച്ചു തടിച്ചിട്ട് ..താടി വെച്ച.. ഓന്‍റെ പേരെന്തായിരുന്നു?"

"ആരാ മ്മടെ സുബൈറാ?"

"അല്ല.."

"മുന്‍ഷിറാണോ? കോയക്കാന്‍റെ മോന്‍?"

സുബൈറും മുന്‍ഷീറുമൊന്നുമല്ല..ചെക്കനെ ഞാന്‍ ചന്ദന കുറിയൊക്കെ പൂശി അമ്പലത്തില്‍ വെച്ചു കണ്ടതാ. .കൂടുതലൊന്നും പറയാതെ ഞാന്‍ കുത്താനുള്ള സാമഗ്രിയും വാങ്ങി മുന്നോട്ട് നടന്നു.ആര്‍ക്കോ ഒന്നു കുത്തി.പുറത്തിറങ്ങി.

കുറച്ചു ആഴ്ചകള്‍ക് ശേഷം ഞാനും എട്ടനും ബൈകില്‍ പോവുമ്പോള്‍ ആ ചെക്കനെ പിന്നെയും കണ്ടു.ഏട്ടന്‍ ബൈക്ക് നിര്‍ത്തി.

"അല്ല രാഹുലേ.. എന്തായി എലേക്ഷന്‍?"

രാഹുല്‍..,അപ്പോ അതാണ് ഈ മൊതലിന്‍റെ പേര്.ഞാന്‍ മനസ്സില്‍ പറഞ്ഞു.ഞാന്‍ അന്ന് കുത്തിയത് ഏതോ അരുണ്‍ വാസുവിനായിരുന്നു.

"ഒരു വോട്ടിന് മിസ്സായി ഏട്ടാ..എവിടെയോ ഒരു വോട്ടു മിസ്സായി"

"ഓ സാരമില്ലടാ ..ഇമ്പക്ക് അടുത്ത ചാന്‍സില്‍ പിടിക്കാം.."

ഇതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്ത എട്ടനോട് ഞാന്‍ പറഞ്ഞു:

"ആ മിസ്സായ വോട്ടു എന്റെതാ.."

അത് പറയലും ബ്രേക്ക് പിടിക്കലും ഒരുമിച്ചായിരുന്നു..

Friday 23 November 2012

സ്വാമിയും വാവയും..



കഥകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് എന്‍റേത്.അത് കൊണ്ടാവും ബ്ലോഗെഴുതുന്നത് ഒരു തലവേദന ആയി എനിക് തോന്നാഞ്ഞത്.ഇന്നലെ രാത്രി മൊബൈലെടുത്ത് കുത്തിയപ്പോഴാണറിയുന്നത് അതിന്‍റെ വെടി തീര്‍ന്നിരുന്നു എന്ന്‍.അങ്ങനെ റീചാര്‍ജ് ചെയ്യാനായി ബൈക്കെടുത്തിട്ട് അങ്ങാടിയിലേക്ക് വിട്ടു.സമയം ഒരു ഏഴു ഏഴര ആയി കാണും.റോഡില്‍ കുഴികള്‍ വേണ്ടുവോളം ഉണ്ടായിരുന്നത് കൊണ്ട് യാത്ര ശരിക്കാസ്വദിക്കാന്‍ പറ്റി.അങ്ങനെ അങ്ങാടിയിലെത്തിയപ്പോള്‍ അങ്ങാടി ശൂന്യം.സാധാരണ കൊളായിതാഴം അങ്ങനെ പെട്ടെന്ന്‍ ഉറങ്ങാറില്ല.ഒരു ജാഥക്കുള്ള ടീം എപ്പോഴും ഹാജരുണ്ടാവേണ്ടതാണ്.പീടികയില്‍ നിന്ന്‍ ഇരുപതിന്റെ ഡോകോമോയും മുപ്പതിന്‍റെ ഐഡിയ യും വാങ്ങി ഞാന്‍ ബൈക്കിനടുത്തേക്ക് നീങ്ങിയപ്പോഴാണ് ഇരുട്ടിന്‍റെ മറവില്‍ ഇലെക്ട്രിക് പോസ്റ്റിന്റെ ബെഞ്ചില്‍ നമ്മുടെ രണ്ടു ദോസ്തുകള്‍ ഇരിക്കുന്നതു ശ്രദ്ധിച്ചത്.വീട്ടില്‍ ഇപ്പോ ചെന്നിട്ടു പ്രേത്യേകിച്ച് ഒരു പരിപാടിയുമില്ല.എന്നാല്‍ പിന്നെ കുറച്ചിരുന്നിട്ട് പോവാമെന്ന് വെച്ചു ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.

"എന്താണ് മോനേ..ഇരിക്കിരിക്ക് ചോദിക്കട്ടെ.."

" സ്വാമി ശരണം ..ഇയ്യെപ്പോളേ മാലയിട്ടത്..", അവരില്‍ മാലയിട്ട സ്വാമിയോട് ഞാന്‍ ചോദിച്ചു.

അപ്പോളാണ് ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത ഒരാള്‍ ഇരുട്ടിലൂടെ പാസ്സ് ചെയ്തു പോയത്.അത് കണ്ട് സ്വാമി ശരണം പറഞ്ഞു:

"ഇതൊക്കെ ഏതാ? കാല്‍സ്രായി ഇട്ടു കൊറേ എണ്ണം എറങ്ങിയിട്ടുണ്ടല്ലോ.."

"എന്താണ് സ്വാമിയെ?.. കൊളായിതാഴത്തുടെ ഒരാള്‍ മാന്യമായി ഡ്രെസ് ചെയ്തു നടക്കുന്നത് ഇങ്ങള്‍ക്കാര്‍ക്കും പിടിക്കില്ല..ഇപ്പോ ആരേലും കീറിയ മുണ്ടും തൊഴിഞ്ഞ ഷര്‍ട്ടും ഇട്ടാണ് പോയതെങ്കില്‍ ഇങ്ങളെല്ലാവരും ഓനോട് സലാം പറയും.ഷര്‍ട്ടും പാന്‍റും ഇട്ടു പോയാല്‍ ഓന്‍ ഹമുക്കും ഹിമാറും."

എന്‍റെ അടുത്തിരുന്ന വാവ പറഞ്ഞു.സത്യത്തില്‍ അതൊരു പോയിന്‍റ് ആയിരുന്നു.

കാരന്തൂരും മുണ്ടിക്കല്‍താഴത്തുമൊക്കെ ഒരാള്‍ മാന്യമായി വസ്ത്രമിട്ട് പോയാല്‍ അയാളെ എല്ലാവരും ബഹുമാനിക്കും.ഇന്‍സൈഡ് ചെയ്ത ആളെ കണ്ടാല്‍ "സര്‍" എന്നു വിളിച്ചെന്നും വരാം.പക്ഷേ എന്‍റെ നാട്ടില്‍ കാര്യങ്ങളൊക്കെ നേരെ തിരിച്ചായിരുന്നു.

അപ്പോഴാണ് അമ്പലത്തില്‍ അയ്യപ്പന്മാര്‍ ടെന്‍റ് കെട്ടി ഭജന നടത്തുന്നുണ്ട് എന്ന്‍ സ്വാമി പറഞ്ഞത്.എല്ലാ കൊല്ലവും പതിവുള്ള ഒരു പരിപാടിയായിരുന്നു അത്.മണ്ഡല കാലമാവുമ്പോള്‍ അയ്യപ്പന്മാര്‍ അവിടെ താമസിക്കും.രാത്രി കഞ്ഞിയും പുഴുക്കും കഴിച്ചു അവിടെ കിടക്കും.രാവിലെ അവിടുന്ന്‍ എണീറ്റ് പണിക്ക് പോവും.

"അല്ലെടോ ഒരു ദിവസത്തെ ഭിക്ഷ അന്‍റെ വക ആയിക്കൂടെ ? അഞ്ഞൂറു ഉറുപ്പ്യേ ആവുള്ളു". സ്വാമി എന്നോടു ചോദിച്ചു.

"പൈസക്ക് ഭയങ്കര ടൈറ്റാ ..ഞാന്‍ ഒരു പണി കിട്ടിട്ട് ചെയ്യുന്നുണ്ട്."

"എനക്കൊക്കെ എന്തിനാടോ പണി? ഞങ്ങളൊക്കെ പണിക്ക് പോണത് വീട്ടിലൊന്നുല്യാഞ്ഞിട്ട്..ഇയ്യോക്കെ എന്തു മങ്കിന് പോവാ പഠിക്കാനും പണിക്കുമൊക്കെ?". വാവ പറഞ്ഞു.

"ജീവിതം ആസ്വദിക്ക്.വൈന്നെരാവുമ്പോ ഇവ്ടെക്ക് ഇറങ്ങാ..കട്ട ഇട്ടു ഒരു കുപ്പി വാങ്ങാ..അടിക്കാ, വീട്ടില്‍ പോവാ..ഇതൊക്കെ അല്ലെടോ എന്‍ജോയ്മെന്‍റ്..ഇയ്യോര് മാതിരി കോളേജില്‍ തൊള്ള കാട്ടി നിന്നിട്ടു എന്തു കിട്ടാനാ."

"അയ്യപ്പാ കാക്കണേ..". സ്വാമി അപ്പുറത്തിരുന്നു പറഞ്ഞു.

വാവ തുടര്‍ന്നു: "പിന്നെ നല്ല സ്വാമിയാ ഇയ്യ്..എന്നെങ്കിലും ഒരു ദെവസം ഇയ്യ് മര്യാദക്ക് നോല്‍ംബ് എടുത്തിട്ടുണ്ടെടോ?എന്നിട്ടാ അയ്യപ്പാ കാക്കണെ..ഇയ്യോക്കെ മല കയറിയാ ചെലപ്പോ അയ്യപ്പന്‍ അവിടുന്ന്‍ എറങ്ങി ഓടും.."

"അങ്ങനെയല്ല വാവേ..നോല്‍ംബ് ശരിക്കില്ലെങ്കില് പോണ വഴിക്കു കാട്ടില്‍ന്ന് കടുവ പിടിച്ചു തിന്നും..".സ്വാമി പറഞ്ഞു.

"പിന്നെ കടുവ..ആമസോണ്‍ വനാന്തരങ്ങളല്ലെ..കടുവ ഒക്കെ വന്നു കൊണ്ടോവാന്‍..അനക്ക് പിന്നെ അത് പേടിക്കണ്ട..കടുവയും പുലിയുമൊന്നും തീട്ടം തിന്നില്ല. അത് കൊണ്ട് അനക്കൊന്നും പറ്റില്ല..ഇയ്യ് പന്നിയെ മാത്രം പേടിച്ചാ മതി."

സ്വാമി ശരണം.ഞാനെന്‍റെ മനസ്സില്‍ പറഞ്ഞു.

"ഇത് വരെ മലക്ക് പോവാത്ത അന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ലെഡോ..."

അപ്പോളാണ് അവിടെ അടുത്തുള്ള ഒരു ടീച്ചര് തന്‍റെ കൈനേറ്റിക് ഹോണ്ടയും കൊണ്ട് വരുന്നത്.അത് കണ്ട വാവ പറഞ്ഞു:

"എങ്ങോട്ടാ ഈ ഇരുട്ടത്തു പശൂനെ മൂക്ക് കയറിട്ട് കൊണ്ടോവുന്ന പോലെ പോണത്? പെണ്ണുങ്ങളായാല്‍ രാത്രി പൊര അടങ്ങണം.."

അധികം കഴിഞ്ഞില്ല,ഒരു ശബ്ദം കേട്ടു.ടീച്ചറും ഹോണ്ടയും തോട്ടില്‍ വീണു കഴിഞ്ഞിരുന്നു.ഒരു വിധം കരയ്ക്ക് കേറ്റി അവരെ  പറഞ്ഞു വിട്ടതിന്   ശേഷം ഞങ്ങള്‍ വീണ്ടും അവിടെ ഇരുന്നു.പേടി എനിക്കും ഇല്ലാതില്ല.ഈ പഹയന്‍ എന്തേലും പറഞ്ഞാല്‍ എനിക്കും കിട്ടും പണി.

"എഡൊ ടൌണില്‍ ഹാര്‍ലെയ് ഡേവിഡ്സണ്‍ ന്ടെ ഡെമോ ഉണ്ടായിരുന്നു.ഞാന്‍ പോയി."

വാവ എന്നോടു പറഞ്ഞു.

"എന്താ അയിന്‍റെ വെല?" സ്വാമി അന്വേഷിച്ചു.

"ഓണ്‍ റോഡ്  ഇരുപത്തി മൂന്നിന് തരാന്ന്‍ ഓല് സമ്മേച്ചിട്ടുണ്ട്.."

"ഇയ്യ് വാങ്ങാനോ? പൊരെല്‍ കഞ്ഞി വെക്കാന്‍ അരി വാങ്ങാന്‍  പറഞ്ഞിട്ട് പൈസ കൊടുക്കാത്ത ഇയ്യ് 23 ലക്ഷം കൊടുത്ത് വാങ്ങാനോ? ഒന്ന്‍ പോ ചെക്കാ ചെലെക്കാണ്ട്..."

സ്വാമി വാവയോട് പറഞ്ഞു.

"വാങ്ങും മോനേ..ഇമ്പള് പൈസക്കാരനായിട്ട് വാങ്ങും. അന്ന്‍ ഇയ്യോക്കെ വാവേ ഒന്നു മുറുക്കാന്‍ വാങ്ങാന്‍ കാരന്തൂര്‍ പോയി വരാന്ന്‍ പറഞ്ഞു അയിന്‍റെ വയ്യില് കേറും.ഇതിനുള്ള മറുപടി അന്ന് ഞാന്‍ പറയുന്നുണ്ട്."

"ന്നാ അന്ന്‍ ഞാന്‍ മുറുക്കല്‍ നിര്‍ത്തൂം."

"അല്ല സ്വാമിയെ ..എനക്ക് ഇങ്ങനെ ആളെ മക്കാറാക്കാണ്ട് ആ അമ്പലത്തില്‍ പോയി കഞ്ഞി വെക്കാന്‍ കൂടിക്കൂടെ. ഇത് തിന്നാനാവുമ്പോ മാത്രം അവിടെത്തും.ഇയ്യോക്കെ എന്തിനാ മാലയിട്ടത്.."

"ഞാന്‍ പോവാ..ഭജന ഇപ്പോ തുടങ്ങും.."

"പുഴുക്ക് ഇപ്പോ വിളമ്പും ന്ന്‍ പറയ്.."

"എഡൊ ഇയ്യെന്നെ ആ അമ്പലത്തിന്‍റെ പടിക്കല്‍ എറക്കി താ.."

"വാ കേറ്. അല്ല വാവേ എനക്ക് വീട്ടില്‍ പൊണ്ടേ?"

"ഓ  ഓന് വീട്ടില്‍ എണ്ണമൊന്നുമില്ല.. ഇയ്യ് വണ്ടി വിട്.."

അങ്ങനെ ഞാന്‍ സ്വാമിയെ ഇറക്കി കൊടുത്ത് വീട്ടിലേക്ക് വണ്ടി വിട്ടു.


                      

                

Sunday 18 November 2012

ഇതാണ് ഞങ്ങ പറഞ്ഞ നടന്‍..


ഇതൊരു കഥയാണ്..നിങ്ങളുടെ ഓരോരുത്തരുടെയും മുഖത്തുള്ള മൂക്കിനെ പോലെ സത്യമായിട്ടുള്ള കഥ.കുറച്ചു സ്പെഷ്യല് എഫ്ഫെക്ട്സ് ഒഴിച്ചാല്‍ പെര്‍ഫക്റ്റ് സ്റ്റോറി.ഈ കഥ നടക്കുന്നത് ഇവിടെ  വെച്ചാണെങ്കിലും കഥാപാത്രങ്ങള്‍ ഞമ്മന്‍റെ സ്വന്തം നാട്ടില്‍ നിന്നുള്ളവരാണെന്ന്  എന്നാദ്യമേ പറഞ്ഞു കൊള്ളട്ടെ.ഈ കഥയ്ക്ക് കുറച്ചു ബാക്ഗ്രൌണ്ട് അത്യാവശ്യമായത്  കൊണ്ട് അതിലേക്ക് ഡൈവ് ചെയ്യട്ടെ ആദ്യം..

കുന്ദമംഗലത്തെ ചോയി മെമോറിയല്‍ സ്കൂളില്‍ നിന്നും പ്ലസ് ടൂഇല്‍ ബിരുദം നേടിയ അനീഷ്,വിഷ്ണു എന്നിവര്‍ ഇനിയെന്ത് എന്ന ചോദ്യമെറിഞ്ഞു അങ്ങാടിയില്‍ തേരാ പാര നടക്കുന്ന ടൈം..അവിടെ വെച്ചാണ് വിഷ്ണു ടൌണിലെ പ്രമുഖ അലംബ് സ്കൂളായ പറയഞ്ചേരി സ്കൂളിലെ കില്ലാടി ആയിരുന്ന സുബീഷിനെ പരിചയപ്പെടുന്നത്.ഓണ്‍ ദ സ്പോട്ട് വിഷ്ണു തന്‍റെ ചങ്ങായിന്‍റെ അടുത്തെത്തി വിവരം പറഞ്ഞു:

"ആരാടാ ഈ ഇറക്കുമതി?" അനീഷ് ചോദിച്ചു.

"ഒരടാറു ടീമാണ്..ടൌണിലെ സ്കൂളില്‍ എന്തൊക്കെയോ ഷോപീസു കാണിച്ചിട്ടുള്ള ചെക്കനാണ്.കൂടെ കൂട്ടിയാല്‍ ഇംബക്കൊരു ബഹുമതിയാവുമെന്ന് തോന്നുന്നു.."

"പണിയാവാതിരുന്നാ മതി.., ചെക്കനെ വിളിക്ക്.."

വിഷ്ണു ചെക്കനെ വിളിച്ചു കൊണ്ട് വന്നു.

"പറയേഞ്ചേരി സ്കൂളില്‍ ആരുടെ കൂടെയായിരുന്നു?"

"പ്രധാനപ്പെട്ട എല്ലാ ടീമിന്‍റെ കൂടെയുമുണ്ടായിരുന്നു..ജാക്കി അഷ്രഫ്,കാലന്‍ മത്തായി..പിന്നെ പണി മടുത്തപ്പോ സീന്‍ വിട്ടു.."

"ഞാന്‍ പണ്ട് ചില പണിക്കൊക്കെ അവിടെ വന്നിട്ടുണ്ട്.."

"യുവജനോല്‍സവം കാണാനായിരിക്കും."

ചെക്കന്‍ തരക്കേടില്ല.അങ്ങനെ അന്ന് മുതല്‍ ഒഫ്ഫിഷ്യലി അവനും ആ  ടീമിലംഗമായി.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.അടുത്തുള്ള ഒരു  പേരെല്ലേല്‍ കോളേജില്‍ അവര്‍ ഡിഗ്രിക്ക് ചേര്‍ന്നു.എന്‍.എച്ച് 212 നു പേരെല്ലേല്‍ ആയ ആ കോളേജ് സ്ഥിതി ചെയ്യുന്നത് റോഡ് സൈഡിലെ ഒരു ബില്‍ഡിങ്ങിന്‍റെ രണ്ടാം നിലയിലാണ്.താഴെ ഫല മൂലാദികള്‍ വില്‍ക്കുന്ന പീടികയും,പച്ച മരുന്നിന്‍റെ പീടികയും,ഒരു ചെറിയ സ്വര്‍ണ പീടികയും ഒക്കെയായി ആകെ മൊത്തം ഒരു കളര്‍ അന്തരീക്ഷം.തൊട്ടടുത്തായിട്ട് മുസ്ലിം ലീഗിന്‍റെ ഓഫ്ഫിസും.

രാവിലെ മൂന്നാളും നാട്ടില്‍  നിന്നു നടന്നു കോളേജിലേക്ക് പോവും.പോവുന്ന വഴിക്കു കാക്കയുടെയും പൂച്ചയുടെയും കഥകള്‍ പങ്ക് വെച്ചു സമയം പോയതറിയാറില്ലായിരുന്നു.പലപ്പോഴും ആ കഥകള്‍ അവരുടെ ഹാജര്‍ ബുക്കില്‍ ചുവപ്പ് മഷിയുടെ പാടുകള്‍ ബാക്കി വെച്ചു.അങ്ങനെ ആ മൂവര്‍ സംഘം കൊണ്ടും കൊടുത്തും അവര്‍  തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

അങ്ങനെ ദീപാവലി വന്നെത്തി.ഒന്നാഘോഷിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.കോണൊട്ടുള്ള പടക്ക നിര്‍മാണ ശാലയില്‍ നിന്നും അയിമ്പത് ഉറുപ്പ്യക്ക് പനോല പടക്കം ചാലാക്കി അവര്‍ കോളേജിലേക്ക് നടന്നു.വരുന്ന വഴിക്കു  ഏതോ ഹാജിയാരുടെ പറമ്പിലെ മാങ്ങയില്ലാത്ത മാവില്‍ കല്ലെറിഞ്ഞു തങ്ങളുടെ ഉന്നം പരിശോധിക്കാന്‍ അവര്‍ മറന്നില്ല.

"ഏത് നായിക്കളാണ്ടാ മാവിന് കല്ലെറിയണത്?"

"നായി അന്‍റെ വാപ്പ.."

ഇതൊക്കെ ഡീല്‍ ചെയ്തു ക്ലാസ്സിലെത്തിയപ്പോഴേക്കും ശേഖരന്‍ മാഷിന്‍റെ ഹിസ്റ്ററി ക്ലാസ്സ് ഹാരപ്പ കഴിഞ്ഞു മോഹന്‍ ജോ ദാരോ യിലേക്ക് പ്രവേശിച്ചിരുന്നു.

"എന്തേ പോന്നത്?" ശേഖരന്‍ മാഷ് തെലൊരു പുച്ഛത്തോട് കൂടി ചോദിച്ചു.

എന്തായാലും മൂന്നാളും ക്ലാസ്സില്‍ കയറി.മൂന്നാള്‍ക്കും കൂടി ഒറ്റ ക്ലാസ്മേറ്റ്സ് ന്ടെ  നോട്ട് പുസ്തകം  മാത്രമുള്ളത് കൊണ്ട് നോട് എഴുതുക എന്ന ചിന്ത മനസ്സിന്‍റെ ബൌണ്ടറിയിലെവിടെയും ഇല്ലായിരുന്നു.പൂജ്യം വെട്ടി പൂജ്യം വെട്ടി ബുക്ക് തെക്കോട്ടെടുക്കാനുള്ള രൂപത്തിലായിരുന്നു.

ഉച്ചത്തെ ഇന്റെര്‍വെല്‍ ... ദീപാവലി ആഘോഷം കോളേജില്‍ വെച്ചു തന്നെ ഉത്ഘാടനം ചെയ്യാമെന്നുള്ള ഐഡിയ ഹരീഷിന്റെ തലയിലാണുദിച്ചത്.നോട്ട് ബുക്കിലെ ബാക്കി വന്ന ഒരു പേജ് എടുത്ത് നീളത്തില്‍ തിരിയുണ്ടാക്കി പടക്കത്തിന്റെ തിരിയുമായി ജോയിന്‍റ് ചെയ്തത് വിഷ്ണുവാണ്.അങ്ങനെ അവര്‍ ഉച്ചത്തെ ബെല്ലടിക്കാന്‍ കാത്തിരുന്നു.ബെല്ലടിച്ചു.വൈകുന്നേരം കോഴിയെ കൂടിലടക്കുന്നത് പോലെ കുട്ടികള്‍ ക്ലാസ്സിലേക്ക് കയറി തുടങ്ങി.പടക്കം പൊട്ടി..

"ട്ടേ......"

കുട്ടികള്‍ ചിതറിയോടി.താഴത്ത് നിന്നാരോ വിളിച്ചു പറയുന്നത് കേട്ടു:

"ലീഗ് ആഫ്ഫിസിന് ബോംബെറിഞ്ഞേ...."

ആകെ മൊത്തം ഒരു യുദ്ധത്തിന്‍റെ പ്രതീതി.ലീഗ് ആഫ്ഫീസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ഹംസ സ്റ്റെപ്പൊന്നും ഇറങ്ങാതെ താഴേക്ക് ഡൈവ് ചെയ്തു.നാട്ടുകാര്‍ ഹംസയെ എടുത്ത് ജ്യൂസോക്കെ കുടിപ്പിച്ചു ചോദിച്ചു:

"അല്ല ഹംസേ എന്താ ഇണ്ടായത്?"

"ഞമ്മിളിങ്ങനെ കെടന്നോറങ്ങേനി..അപ്പ്ളാണ് ജനലിലൂടെ ഒരു ബോംബ് അകത്തേക്ക് വന്നത്..ഞമ്മള്‍ അപ്പോ തന്നെ താഴേക്ക് ചാടി..ചാടലും ബോംബ് പൊട്ടലും ഒരുമിച്ച്..ഇന്‍ ഷ അല്ലാഹ്...ഞമ്മള്‍ കൈച്ചിലായി."

സംഗതി ചൂടായി.ആള്‍ക്കാരെമ്പാടും കൂടി.പിന്നെയാണ് ഒരു കുട്ടി പറഞ്ഞറിയുന്നത് ബോംബല്ല പനോല ആണ് പൊട്ടിയതെന്ന്.ബോംബ് സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ട ഹംസ വടിയായി.ഹംസക്ക് ജ്യൂസ് കൊടുത്ത പൈസ തനിക്ക് കിട്ടണമെന്ന് പീടികക്കാരന്‍ വാശി പിടിച്ചു.അന്വേഷണം ആരംഭിച്ചു.സ്വാഭാവികമായും ബോംബ് പൊട്ടിച്ചത് നമ്മുടെ ടീം ആണെന്ന്‍ തെളിഞ്ഞു.അപ്പോ തന്നെ ഹെഡ് മാഷ് അവരെ വിളിച്ചു ഒരവാര്‍ഡ് കൊടുത്ത്.ഇന്നിട്ട് പറഞ്ഞു:

"ഇനി മേലാല്‍ ഇങ്ങോട്ട് വന്നു പോവരുത്.."

അങ്ങനെ അവര്‍ ആ കോളേജിന്‍റെ പടിയിറങ്ങി.വീട്ടിലറിഞ് ആകെ നാശ കോശമായത് കാരണം ഒരു മടങ്ങി പോക്ക് അവരെ സംബന്ധിച്ചിടത്തോളം  അസാധ്യമായിരുന്നു.വരുന്ന വഴിക്കു അനീഷ് വിഷ്ണുവിന്‍റെ ചെള്ളക്ക് ഒന്നു ചാര്‍ത്തിയിട്ടു പറഞ്ഞു:

"ഞാനപ്പോളേ പറഞ്ഞതാ ഈ ഹലാക്കിനെ കൂടിയാല്‍ അവിലും കഞ്ഞിയാവും ന്ന്‍, അപ്പോ ഇയ്യി കേട്ടില..ഇപ്പോ അനുഭവിച്ചോ.."

സുഭീഷിനു ഒന്നും പറയാനില്ലായിരുന്നു.തന്‍റെ തന്ത്രങ്ങള്‍ എവിടെയോ പാളിയിരിക്കുന്നു.

അങ്ങനെ അവര്‍ പിരിയുകയാണ്.വിഷ്ണുവും അനീഷും മാപ്പ് സാക്ഷികളായി കോളേജില്‍ തിരിച്ചു കയറി.ഒരു ദീപാവലിയോട് കൂടി തന്‍റെ ജീവിതം കോഞ്ഞാട്ട ആയത് ഓര്‍ത്ത് ഇരിക്കവേ സുഭീഷ് രണ്ടും കല്പിച്ചു മുണ്ട് മുറുക്കിയുടുത്ത് കോളേജിലേക്ക് നടന്നു.റിസെപ്ഷന്‍ഇല്‍ ഇരിക്കുന്ന പെണ്ണ് അവനെ തടഞ്ഞെങ്കിലും അവളെ വകഞ്ഞു മാറ്റി അവന്‍ ഹെഡ് മാഷുടെ മുറിയിലേക്ക് കയറി.

"എന്താണ്ടോ?പടക്കം എന്തേലുമുണ്ടോ പൊട്ടിക്കാന്‍ ബാക്കി?". ഹെഡ് മാഷ് ചോദിച്ചു.

തന്‍റെ കൈ മേശയുടെ മേല്‍ ആഞ്ഞടിച്ചു കൊണ്ട് സുഭീഷ് പറഞ്ഞു:

"മര്യാദക്ക് ഞാന്‍ ഇവിടെ അടച്ച ഫീസ് ഇനിക്ക് ഇപ്പോ തന്നാല്‍ ഞാന്‍ പോവും.അല്ലാച്ചാ ഇങ്ങള് വിവരമറിയും.എന്താ ഞാന്‍ വേണ്ടിയത്? നിക്കണോ അതോ പോണോ?"

മാഷുമാര്‍ക്ക് ശംബളം തന്നെ കൊടുക്കാന്‍ കാശില്ലാത്ത ആ ടൈമില്‍ സുബീഷിന്‍റെ ഫീസ് മടക്കി കൊടുക്കുക എന്നുള്ളത് ഹെഡ് മാഷുക്ക് ചിന്തിക്കാന്‍ ആവില്ലായിരുന്നു.

"മോനേ നീ ഇരിക്ക്..ഇഞ്ഞി ക്ലാസ്സില്‍ കയറിക്കോ..ഇങ്ങനെ വന്ന്‍ ഫീസോക്കെ ചോദിച്ച ഞാനെവിടുന്ന് എടുത്ത് തരാനാടോ..എന്നൊടായോണ്ട് പറയാലോ ഇവിടെ മാഷുമാര്‍ക്ക് കൊടുക്കാന്‍ തന്നെ പൈസയില്ല .ദയവു ചെയ്തു ഇയ്യ് ഇത് ഒലോട് പറയരുത്..ഇഞ്ഞി നാളെ വന്ന്‍ ക്ലാസ്സില്‍ കയറിക്കോ."

അങ്ങനെ നാട്ടുകാരെയും കൂട്ടുകാരെയും ശശിയാക്കി സുബീഷ് വീണ്ടും കോളേജിലെത്തി..ചില പുതിയ കളികള്‍ കളിക്കാനും ചില കളികള്‍ കളിപ്പിക്കാനും..




     



   

             

ഫോണ്‍ ഫ്രീകിങ്


നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മൊബൈല്‍ ഫോണിന് ഡയല്‍ ടോണ്‍ ഇല്ലാത്തത് എന്തു കൊണ്ടാണെന്ന്‍? മൊബൈല്‍ ഫോണ്‍ സിസ്റ്റം മുഴുവന്‍ ഡിജിറ്റലൈസ് ചെയ്തതാണെങ്കിലും ചെറിയ പഴുതുകള്‍ അവിടെയും കാണാം.ഇന്ത്യയില്‍ ഇന്ന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനിയും സത്യത്തില്‍ ഡയല്‍ ടോണ്‍ സിസ്റ്റം ഉപയോഗിക്കുന്നു എന്നുള്ളതാണ് സത്യം.ഈ സത്യങ്ങളൊക്കെ മലയാളത്തില്‍ എഴുതി പിടിപ്പിക്കുന്നത് വല്യ പാടാണെങ്കിലും ഞാന്‍ ശ്രമിക്കാം.

പണ്ട് കാലത്ത് ലാന്‍ഡ് ഫോണ്‍ സിസ്റ്റം കൈ കൊണ്ട് പ്രവര്‍ത്തിക്കുന്ന തരത്തിലായിരുന്നു.അതായത് നമ്മള്‍ ഒരു കോള്‍ വിളിക്കാന്‍ ആദ്യം ടെലിഫോണ്‍ എക്സ്ചെയ്ഞ്ച് അഥവാ സ്വിച്ചിങ് സെന്‍റെരില്‍ വിളിക്കും,എന്നിട്ട് നമുക്കാവശ്യമുള്ള നമ്പറിലേക്ക് കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.അവര്‍ കൈ കൊണ്ട് സ്വിച്ച് പിന്‍ മാറ്റി കുത്തും.അങ്ങനെ രണ്ടു ലൈനുകള്‍ കണക്റ്റ് ആവും.ഓരോ നംബറിനും ഓരോ പിന്‍ ഉണ്ടാവുമായിരുന്നു.ഫോണുകള്‍ വളരെ കുറച്ചു മാത്രം ഉണ്ടായിരുന്നത് കൊണ്ട് ഇത് വല്യ പ്രശ്നമായിരുന്നില്ല.

പിന്നെടാന് മെക്കാനിക്കല്‍ സ്വിച്ചിങ് നിലവില്‍ വന്നത്.നമ്മള്‍ ഡയല്‍ ചെയ്യുന്ന ഓരോ അക്കത്തിനും ഒരു പ്രേത്യേക ഫ്രീക്വെന്‍സി ഉണ്ടാവും.അതനുസരിച്ച് മെക്കാനിക്കല്‍ സ്വിച്ചിങ് ഡിവൈസ് സ്വിച്ച് പിന്‍ മാറ്റി കൊണ്ടിരിക്കും.അഥവാ നമ്മള്‍ എന്‍റര്‍ ചെയ്യുന്ന ഫ്രീക്വെന്‍സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടിലെങ്കില്‍ ഡിസ്കണക്ട് ആവുകയും ചെയ്യും. ഇവിടെയാണ് ഫോണ്‍ ഫ്രീക്കിങ് എന്ന ഒരു സംസ്കാരം രൂപപ്പെട്ടത്.ഫോണിലെ കീപാഡിലെ അക്കങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഫ്രീക്വെന്‍സി ജെനെറേറ്റര്‍ ഉപയോഗിച്ച് റീസീവര് ഇന്‍റെ അടുത്ത് വെച്ചു സ്വിച്ചിങ്  ഡിവൈസിനെ പറ്റിക്കുന്ന രീതിയായിരുന്നു ആദ്യം വന്നത്.ഫോണ്‍ കമ്പനികള്‍ ഇതിനെതിരെ പുതിയ സാങ്കേതിക വിദ്യ കൊണ്ട് വന്നു.അതായിരുന്നു പള്‍സ് ഡയലിങ്.നമ്മള്‍ ഓരോ കീ അമര്‍ത്തുമ്പോഴും ഒരു പള്‍സ് മെക്കാനിക്കല്‍ സ്വിച്ചിങ് ഡിവൈസിലെക് പ്രവഹിക്കും.ഈ പള്‍സ് ഉണ്ടെങ്കില്‍ മാത്രമേ സ്വിച്ചിങ് നടക്കൂ.അതോടെ ഫ്രീക്വെന്‍സി ജെനെറേറ്റര്‍ ഉപയോഗിച്ച് സ്വിച്ചിങ് നടത്തുന്ന രീതി നിന്നു.

അധിക കാലം നീണ്ടു നില്‍ക്കുന്നതിന് മുന്പ്  ഈ രീതിയും കാലഹരണപ്പെട്ടു.റിസീവര് വെക്കുന്ന ക്രാഡില്‍ കണ്ടിട്ടില്ലേ? കീ അമര്‍ത്തുമ്പോഴും ക്രാഡില്‍ അമരുമ്പോളും ഒരേ പള്‍സ് ഫ്രീക്വെന്‍സി ആണ് ഉണ്ടാവുന്നത്.അത് കൊണ്ട് ക്രാഡില്‍ ഉപയോഗിച്ച് സ്വിച്ചിങ് നടത്താന്‍ തുടങ്ങി.ഒന്നു എന്ന അക്കത്തിന് ക്രാഡില്‍ ഒരു തവണ അമര്‍ത്തൂം, രണ്ടിന് രണ്ടു തവണ....പൂജ്യത്തിനു പത്തു തവണ. സത്യത്തില്‍ ഈ രീതി ഇപ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ട്. ;) ചില പഴയ ലാന്‍ഡ് ഫോണുകള്‍ കണ്ടിട്ടില്ലേ? തിരിക്കുന്ന സ്വിച്ചുകളുള്ള? തിയറി അനുസരിച്ച് അതില്‍ മേല്‍ പറഞ്ഞ എല്ലാ കളികളും ഇപ്പോഴും വര്‍ക്ക് ചെയ്യും.

പിന്നെ കോയിന്‍ ബോക്സ് കണ്ടിട്ടില്ലേ? അതിനെ പറ്റിക്കാന്‍ വളരെ എളുപ്പമാണ്.ക്രാഡില്‍ ഉയര്‍ത്തൂംബോള് ഇന്‍സേര്‍ട്ട് കോയിന്‍ എന്ന്‍ ഡിസ്പ്ലേഇല്‍ തെളിയും.ഒരു അണ്ട്റോയിട് ഫോണും പിന്നെ അതില്‍ ടോണ്‍ ഡെഫ് എന്ന അപ്പ്ളികേഷനും മതി.ടോണ്‍ ഡെഫില്‍ നിങ്ങള്‍ക് ഡയല്‍ ചെയേണ്ട നംബര്‍ അടിച്ചു കോയിന്‍ ബോക്സിന്റെ റീസീവര്  ഇന്‍റെ അടുത്ത് കൊണ്ട് വെക്കുക.എന്നിത് ജെനേരേട് ഡി.ടി.എം.എഫ് ടോണ്‍ അമര്‍ത്തുക.നിങ്ങള്‍ എന്‍റര്‍ ചെയ്ത അക്കങ്ങളുടെ ഫ്രീക്വെന്‍സി പ്ലേ ചെയ്യുന്നത് കേള്‍ക്കാം.ഉടന്‍ തന്നെ നിങ്ങളുടെ കോള്‍ കണക്റ്റ് ആവുന്നതാണ്.

ഇതൊന്നുമില്ലെങ്കിലും വേറൊരു വഴിയുണ്ട്. നോകിയ 101 എന്ന മോഡല്‍ ഒരു ഫോണ്‍ കിട്ടും.അത് റീസീവര് ഇന്‍റെ അടുത്ത് വെച്ചു ഡയല്‍ ചെയ്തു നോക്കൂ.പിന്നെ ബാക്ഗ്രൌണ്ട് നോയ്സ് ഉണ്ടെങ്കില്‍ വല്യ ബുദ്ധിമുട്ടാണ് ഇത് വര്‍ക്ക് ചെയ്യാന്‍., നോകിയയുടെ വേറേതെലും ഫോണ്‍ സെയിം ഫ്രീക്വെന്‍സി ഡയല്‍ ടോണ്‍ പ്രൊഡ്യൂസ് ചെയ്യുന്നുണ്ടോണ് ചെക്ക് ചെയ്യാവുന്നതാണ്.
ഒഡാസിറ്റി എന്ന സൌണ്ട് എമുലേറ്റിങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫ്രീക്വെന്‍സി കംപയര്‍ ചെയ്യാന്‍ പറ്റും.

മൊബൈല്‍ ഫോണില്‍ സാധാരണ നമ്മള്‍ ഡയല്‍ ടോണ്‍ കേള്‍ക്കാറില്ല.പക്ഷേ എല്ലാ കമ്പനികളിലും ഒരു ഡയല്‍ ടോണ്‍ സെര്‍വര്‍ ഉണ്ടാവും.ഓരോ ഡയല്‍ ടോണ്‍ സെര്‍വേറിനും ഒരു നംബര്‍ അസ്സൈന്‍ ചെയ്തിടുണ്ട്.ഈ നംബര്‍ കിട്ടിയാല്‍  ലാന്‍ഡ് ഫോണ്‍ ഫ്രീകിങ് നമുക്ക് മൊബൈല്‍ ഫോണിലും ആവര്‍ത്തിക്കാവുന്നതാണ്.ഡയല്‍ ടോണ്‍ സെര്‍വര്‍ നംബര്‍ അതീവ രഹസ്യമാണ്.പക്ഷേ കസ്റ്റമര്‍ കെയര്‍ഇല്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അറിയാന്‍ പറ്റുമെന്ന്‍ തോന്നുന്നു.

പിന്നെ ഉള്ളത് ലൂപ്പ് എറൌണ്ട് സര്‍ക്യൂട്ട് ആണ്.ബി.എസ്.എന്‍.എല്‍ ണ്ടെ കരാര്‍ ജോലിക്കാര്‍ കുഴി കുഴിച്ചു ഒരു ഫോണ്‍ കണക്റ്റ് ചെയ്തു ലൈന്‍ പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ? ലൂപ്പ് എറൌണ്ട് സര്‍ക്യൂട്ട് ഇല്‍ ആണ് അവര്‍ ടെസ്റ്റിങ് നടത്തുന്നത്. ഈ നംബര്‍ അറിയുകയാണെങ്കില്‍ ഒരേ സമയത്ത് രണ്ടു പേര്‍ ഈ നംബേരിലേക്ക് വിളിച്ചാല്‍ കണക്റ്റ് ആവുന്നതാണ്.

പോലീസുകാരുടെ വയര്‍ലസ്സ് കേള്‍ക്കാനും ഒരു വഴിയുണ്ട്.ചൈന റേഡിയോ വാങ്ങി ഒന്നു ട്യൂണ്‍ ചെയ്തു നോക്കിയാല്‍ മതി.ചിലപ്പോള്‍ കിട്ടും.അതല്ലെങ്കില്‍ റേഡിയോ അഴിച്ചു അതിനുള്ളില്‍ ഒരു കോപ്പര്‍ കോയില്‍ കാണാം.ഫ്രീക്വെന്‍സി ലിമിറ്റര് ആണ് ആ കോയില്‍./. അതിന്‍റെ നീളം കൂട്ടിയാല്‍ റേഡിയോ യുടെ ഫ്രീക്വെന്‍സി റേഞ്ച് കൂടും. എ.ടി.സി അഥവാ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിഗ്നലുകള്‍ ഇങ്ങനെ കിട്ടും, വയര്‍ലസ്സ് സിഗ്നലുകളും ;)

ഇനിയും എന്തൊക്കെയോ ഉണ്ട്.. എഴുതാന്‍ വയ്യ.. മലയാളം കഠിനം തന്നെ :(                

Friday 16 November 2012

കുക്കുടന്‍റെ തലവേദന..


                                             ആധുനിക കവിത



കുക്കുടന് തലവേദനയായിരുന്നു അന്ന്,
അതറിഞ്ഞ വിക്രമന്‍റെ കണ്ണില്‍ നിന്നും ചോര പൊടിഞ്ഞു,
രാധ ഇതോന്നുമറിയാതെ മാജിക് മാലുവിനെയും തേടി നടപ്പൂ
ലുട്ടാപ്പിയുടെ കുന്തം വെല്‍ഡിങ്ങിന് കൊടുത്തതറിഞ്ഞു കുട്ടൂസന്‍ ഇങ്ങനെ ചൊല്ലി,
"വിനാശ കാലേ വിപരീത ബുദ്ധി.."
ഡാകിനിയുടെ ആക്ടീവ സര്‍വീസിന് കൊടുത്തതായിരുന്നു..

പുട്ടാലു ഡിങ്കന്‍റെ നംബര്‍ കുത്തി വിളി തുടങ്ങി..
ഫോണിലെ ചേച്ചി ഇങ്ങനെ മൊഴിഞ്ഞു:
"താങ്കളുടെ അക്കൌണ്ടില്‍ മതിയായ ബാലന്‍സില്ല, ദയവായി റീചാര്‍ജ് ചെയ്യുക.."
ഷേരുവിന്‍റെ ഗുഹയുടെ വാര്‍പ്പായിരുന്നു അന്ന്..
സൂത്രന്‍ കോണ്‍ക്രീറ്റ് കുഴച്ച് കൊണ്ടിരിക്കെ മായാവിയെത്തി..
"രാജുവിനെ കണ്ടോ?"
അത് കേട്ട ഷേരു ഇങ്ങനെ ചൊല്ലി:
"വരൂ വരൂ, ലഡുവും ലിലേബിയും ഗഴിക്കൂ.."
മായാവി ചൂടായി

ഡിങ്കന്‍റെ കാല്‍ വാതം വന്നു വീര്‍ത്തിരുന്നു,
കാട്ടിലെ വൈദ്യന്‍ ചെന്നിനായകവും വേപ്പിന്‍റെ ഇലയും  പാരസെറ്റമോളും ചേര്‍ത്തോരു പിടി പിടിച്ചു..
പമ്പ കടന്നു നീലി മലയെത്തിയപ്പോള്‍ പോയ വാതം അതേ പോലെ തിരിച്ചു വന്നു..
ഡിങ്കനും ചൂടായി..

ശുപ്പാണ്ടി മുതലാളിയുടെ പിറന്നാളിന് കുപ്പി വാങ്ങാന്‍ ബിഗ് ബസാറിലായിരുന്നു ...
അപ്പോളാണ് കുക്കുടന്‍റെ വിവരം ശുപ്പാണ്ടിയെ മീശ മാര്‍ജാരന്‍ അറിയിക്കുന്നത്..
മുതലാളിയെ കുടിപ്പിച്ച് കിടത്തി അങ്ങേത്താം  എന്ന ഉറപ്പിന്‍മേല്‍ മാര്‍ജാരന്‍ ഫോണ്‍ കട്ട് ചെയ്തു.
തൊട്ട് നക്കാന്‍ അച്ചാര്‍ വാങ്ങിയ ശേഷം ശുപ്പാണ്ടി ഒരു ടാസ്കി വിളിച്ചു വീട്ടിലേക്ക് പോയി..

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പതിനാലാം വാര്‍ഡില്‍ കൊതുകുകളുമായി മല്ലിടുന്ന കുക്കുടന്‍.....,..
കുക്കുടനെ കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പല നിറത്തില്‍, പല സൈസില്‍ കൊതുകളെത്തിയിരുന്നു..
ആദ്യമെത്തിയത് സൂത്രനും ഷേരുവുമായിരുന്നു..
കണ്ടതും കുക്കുടന്‍ വിങ്ങി പൊട്ടി..
പിന്നെയെത്തിയത് മാലുവും മായവിയും കൂടെ..
അടഞ്ഞു കിടക്കുന്ന വാതില്‍ മലര്‍ക്കെ തുറന്നു കൊണ്ട് കുട്ടൂസനെത്തി..
"തെക്കോട്ടെടുത്തില്ലേ ഇത് വരെ?"
എല്ലാവരും നിശബ്ദരായി..
വിക്രമന്‍ കുക്കുടനെ ചേര്‍ത്ത് പിടിച്ചു ചോദിച്ചു..എന്താ പ്രശ്നം?
ഇവിടെ തലവേദന..അവിടെ താലികെട്ട്,അവിടെ താലികെട്ട്, ഇവിടെ തലവേദന...
ഇല്ല തലവേദന കൂടുന്നില്ല..താലി കെട്ടുന്നില്ല..
തലവേദന മാറി..അവള്‍ മണ്ഡപത്തില്‍ നിന്നും ഇറങ്ങി ഓടി..
അങ്ങനെ ആ ആശുപത്രി കിടക്കയില്‍ വച്ച് അവരോന്നികുകയാണ് കൂട്ടരേ അവരോന്നികുകയാണ്..
കൂടി നിന്നവരുടെ ഇടയിലെക് ശുപ്പാണ്ടി കുപ്പിയുമായി കടന്നു വന്നു..
അവരങ്ങനെ വെള്ളമടിച്ച് പിരിയുകയാണ്....


    ശുഭം..

 



 

Thursday 15 November 2012

മായാമോഹിനിയും മല്ലു സിങ്ങും..


രാവിലെ ഭയങ്കര തണുപ്പായിരുന്നു.പലവിധം തണുപ്പുകള്‍ മുന്‍പ് ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും തണുപ്പൊരു അത്ഭുതമായി തോന്നിയത് ഇന്നാണ്.അവളെയും കെട്ടിപിടിച്ചു ഞാന്‍ ഉറക്കം തുടര്‍ന്നു.അവളുടെ ശ്വാസത്തിന്‍റെ ചുടുനിശ്വാസം മുഖത്ത് തട്ടുമ്പോള്‍ എന്റെ രക്തം ചൂട് പിടിക്കുന്നത് ഞാനറിഞ്ഞു.അവളുടെ നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കുംതോറും അവളോടു എനിക്കുള്ള സ്നേഹം കൂടി കൂടി വന്നു.അലസമായി അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിഴിഴകള്‍ കൈ കൊണ്ട് ഒതുക്കി വച്ച് ഞാന്‍ അവളെയും നോക്കി കിടന്നു.ഞാനെന്‍റെ മനസ്സില്‍ അപ്പോള്‍ ഇങ്ങനെ മന്ത്രിച്ചു : ഇവള്‍ എന്‍റേതാണ്..എന്‍റെ മാത്രം.ഈ നായര് കുട്ടിയെ ഞാന്‍ മറ്റൊരുത്തനും വിട്ടു കൊടുക്കൂലാന്ന്...പെട്ടന്നാണ് അവള്‍ കണ്ണു തുറന്നത്.

"എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്?"

ഞാന്‍ ഒരു സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

"എന്ത്?...."

"ജീവിതത്തിലെ പരീക്ഷണങ്ങള്‍ അതിജീവിച്ച്...".അവളെ പറയാന്‍ അനുവദിക്കാതെ ഞാന്‍ ആ ചുണ്ടില്‍ വിരല്‍ വെച്ചു തടഞ്ഞു.എന്തോ എവിടെയോ മിസ്ടെക്കുള്ളത് പോലെ..

പെട്ടെന്ന് ഫോണിലെ കോഴി കൂവുകയും ചെയ്തു.സ്വപ്നം കണ്ടു ചൂട് പിടിച്ചിരുന്ന രക്തം പെട്ടെന്ന്‍ തണുത്തുറയാന്‍ തുടങ്ങി.അപ്പോളാണ് എനിക്കു ബോധം വന്നത്.ഇന്ന് പരീക്ഷയാണല്ലോ ഭഗവാനെ..പെട്ടെന്ന്‍ ഞാന്‍ കട്ടിലില്‍ നിന്നും ഊര്‍ന്നിറങ്ങി മേശപുറത്തിരുന്ന റിക്കോര്‍ഡ് ബുക്ക് എടുത്ത് വായിക്കാന്‍ തുടങ്ങി.ബുക്കിലേക്ക് നോക്കിയപ്പോള്‍ പണ്ട് ദൂരദര്‍ശനില്‍ കാണിക്കാറുണ്ടായിരുന്ന ആ പഴയ കാര്‍ഡ് തെളിഞ്ഞു വന്നു :

ചില സാങ്കേതിക തകരാറുകള്‍ മൂലം താങ്കളുടെ സ്വപ്നത്തിലെ സംപ്രേഷണത്തിന് തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു.

ഷിറ്റ്..ഒരു നോട്ട് ബുക്കെടുത്ത് എഴുതി പഠിക്കാന്‍ തുടങ്ങി.ഒരഞ്ചു മിനിറ്റ് തികച്ചായില്ല.എനിക്കു മനസിലായി: ഇത് പഠിച്ച് തീരില്ല.പിന്നെ ശ്രമം പരീക്ഷണങ്ങളുടെ റീഡിങ്സ് മനപ്പാഠം പഠിക്കുക എന്നുള്ളതായിരുന്നു.അതെന്തായാലും വിജയിച്ചു.റോഡിലേക്കിറങ്ങി കെ.എസ്.ആര്‍..,ടി.സി യില്‍ കയറി.അന്നും ഇന്നും എന്നെ അലട്ടിയിരുന്ന ചിന്ത ഒന്നു മാത്രമായിരുന്നു. സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കാന്‍ പാടില്ല.ഇരുന്നാല്‍ അടിയും പിഴയും.എന്നാല്‍ സ്ത്രീകള്‍ക് പുരുഷന്മാരുടെ സീറ്റില്‍ കയറി ഇരിക്കാം, കിടക്കാം.ആരും ഒന്നും പറയില്ല,ചോദിക്കുകയുമില്ല.ആ ബസ്സില്‍ ഏതോ ഒരു 'ദേസി ഗേള്‍' ഇരിക്കുണ്ടായിരുന്നു., എന്‍..,ഐ.ടി യില്‍ പഠിക്കുന്നതാണെന്ന് ഞാന്‍ ഊഹിച്ചു, കാരണം ഈ സൈസ്സ് പീസുകള്‍ അവിടെയെ കാണൂ എന്നു എനിക്കുറപ്പായിരുന്നു.അവളും അവളുടെ ബാഗും ഒരു സീറ്റില്‍., അവളുടെ അടുത്ത് കമ്പിയില്‍ തൂങ്ങിയാടുന്ന വൃദ്ധനെ കണ്ട് എനിക് പാവം തോന്നി.ആ ബാഗ് ഒന്നെടുത്ത് മടിയില്‍ വെച്ചാല്‍ അയാള്‍കും കൂടി ഇരിക്കാവുന്നതേയുള്ളൂ.എന്തു അവള്‍ അത് ചെയ്യാത്തത്? പെട്ടെന്ന്‍ എന്‍റെ മനസ്സില്‍ ഉത്തരം പൊട്ടി വിടര്‍ന്നു.ചെറുപ്പത്തിലേ കേട്ടു പഴകിയ അതേ ഉത്തരം:

സ്ത്രീകള്‍ അബലകളാണ്.

എന്തായാലും സ്റ്റോപ്പിലിറങ്ങി കോളേജിലേക്ക് ഒരു ഓട്ടോ വിളിച്ചു പോവാമെന്ന് നോം നീരിച്ചു.പെട്ടന്നുള്ള ആ ബ്രാഹ്മണ ചുവ വന്നതിനു കാരണം ബസ്സ് സ്റ്റോപ്പില്‍ നില്ക്കുന്ന അടുത്ത അമ്പലത്തിലെ പൂജാരിയെ കണ്ടത് കൊണ്ടാണ്.ഓട്ടോ സ്റ്റാണ്ടില്‍ ഓട്ടോ പോയിട്ട് ഒരു പൂട പോലുമില്ല.അടുത്തുള്ള പീടികക്കാരന്‍ പറഞ്ഞു :

നടക്കണം കുഞ്ഞേ,ഇന്ന് അവരുടെ പണിമുടക്കാ.ബെസ്റ്റ്..ബസ്സുകാര്‍ കൂട്ടിയ സ്ഥിതിക് ഓട്ടോക്കാരും ചാര്‍ജ് കൂട്ടണം.ഇല്ലെങ്കില്‍ സംഭവിക്കാവുന്ന സോഷ്യല്‍ ഇംബാലന്‍സ് മനസ്സിലോര്‍ത്ത് ഞാന്‍ നടപ്പ് തുടര്‍ന്നു. ഒന്നര കിലോമീറ്റര്‍.., ഒന്നര കിലോമീറ്റര് ഞാന്‍ നടന്നു.നടക്കുന്നതിനിടക്ക് എന്‍റെ മനസ്സില്‍ ഒരു ശ്ലോകം കടന്നു വന്നു. മണിച്ചിത്രത്താഴില്‍ ഇന്നസെന്‍റ് ചൊല്ലിയ അതേ അക്ഷരശ്ലോകം:

....അരുള്‍ ചെയ്തു..അരുണോദയത്തിന്‍ ഹാള്‍ ടിക്കെറ്റെടുക്കാതെ...

വഴിയിലെ പ്ലാവ് എന്നോടിങ്ങനെ അരുള്‍ ചെയ്തു:

ഹാള്‍ ടികെറ്റ് കൊടുക്കാതെ ന്നു പറയൂ...

പെട്ടെന്ന്‍ എന്‍റെ നെഞ്ചിലൂടെ ഒരു കൊള്ളിമീന്‍ കടന്നു പോയി.ഹാള്‍ ടികെറ്റ് എടുത്തില്ലേ? പണി പാളിയോ?പാന്‍റിന്‍റെ വലതു കീശയില്‍ കയ്യിട്ടു..  ഇല്ല.. ഇടത്തു കീശയില്‍ കയ്യിട്ടു..ഇല്ല.. പിറകിലത്തെ കീശയില്‍ കയ്യിട്ടു..ഉണ്ട്.. ഭാഗ്യം.ഗുരുവായൂര്‍ തൊട്ട് ശബരിമല വരെയുള്ള എല്ലാ അംബലങ്ങളിലെയും ദൈവങ്ങള്‍ക് നന്ദി പറഞ്ഞു പറഞ്ഞു കൊണ്ട് ഞാന്‍ കോളേജിന്‍റെ പടി കയറി.

ലാബിലെ വാതില്‍ കടക്കുമ്പോള്‍ എന്‍റെ മനസ്സില്‍ കുറെ അക്കങ്ങളല്ലാതെ വേറൊന്നും ഇല്ലായിരുന്നു.ക്വസ്റ്റ്യന്‍ എടുത്ത് ഞാന്‍ ഒരു യന്ത്രത്തിനടുത്തേക്ക് നടന്നു.റീഡിങ്സ് എടുക്കാന്‍ യന്ത്രം ഒന്ന്‍ ഓണ്‍ ആക്കുക പോലും വേണ്ടി വന്നില്ല.മനസിലെ അക്കങ്ങള്‍ ഞാന്‍ ആന്‍സര്‍ പെപേരിലേക്ക് ശര്‍ദ്ധിച്ചു.പിന്നീടാണ് എനിക്കു മനസിലായത് എനിക് പരീക്ഷണം നടത്തേണ്ട യന്ത്രം അങ്ങ് അപ്പുറത്തെ മൂലയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന്‍., എന്തായാലും റീഡിങ്സ് ഒക്കെ കിട്ടിയ സ്ഥിതിക് അതെനിക്ക് ഒരു പ്രശ്നമായി തോന്നിയില്ല.യന്ത്രമേതയാലും റീഡിങ്സ് ശരിയായാല്‍ മതി എന്നെന്നേ പഠിപ്പിച്ച അഖിലിന് ഞാന്‍ മനസ്സില്‍ ഒരു നമോവാകം പറഞ്ഞു.

ഭഗവത്യേ കാത്തോളണേ എന്നും പറഞ്ഞു ഞാന്‍ വൈവക്ക് കയറി.

"എന്താ മോനേ സുഖം തന്നെ?". ലാബ് അസ്സിസ്റ്റെന്‍റിന്‍റെ ആ ചോദ്യം എന്നെ സന്തോഷിപ്പിച്ചു.പഹയന്‍ കൈച്ചിലാക്കുമായിരിക്കും.സാര്‍ ചോദ്യം തുടങ്ങി.

"വാഹനം ഓടിയത് ഇന്‍ഡികേറ്റ് ചെയ്യുന്ന മീടെറിന് എന്താ പറയാ?"

"ഒഡൊമീറ്റര്".. ഓടിയത് = ഒഡോ എന്നുള്ള ഉഡായിപ്പ് സ്കീം ഷോര്‍ട്ട്കട്ടുകള്‍ എനിക്കു പരിചിതമായിരുന്നു..

ചുരുക്കം ചില ചോദ്യങ്ങള്‍ കൂടെ ചോദിച്ചു അയാള്‍ എന്നെ വിട്ടു.


ഇറങ്ങുന്ന വഴിക്കു കാന്‍റ്റീന്‍ഇല്‍ കയറി ഒരു ചായ കുടിച്ചു.ബില്ലടക്കാന്‍ ചെന്നപ്പോള്‍ കാഷ് വാങ്ങുന്നിടത്ത് ഇരിക്കുന്ന ചേച്ചി ചോദിച്ചു:

"കോളേജിന്ന് പോവാറായി അല്ലേ?"

"യെവിടെ.. സപ്പ്ളി  ഉള്ളിടത്തോളം നമ്മള്‍ ഇവിടെയൊക്കെ തന്നെ കാണും.."

മേശപുറത്തിരുന്ന ഏതോ അമ്പലത്തിലെ ഉല്‍സവത്തിന്റെ നോട്ടിസ് ഞാന്‍ എടുത്തു.എന്നിത് ചേച്ചിയോട് ചോദിച്ചു:

"അല്ല ഇവിടെ ശാപ്പാട് കെടക്കുമാ??"

ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

"എച്ചി എന്നും എച്ചി തന്നെടാ .."


തിരികെ ബസ്സ് കയറി സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക്  നടക്കുന്നതിനിടെ അടുത്ത വീട്ടിലെ രണ്ടു കുട്ടികളെ കണ്ടുമുട്ടി. മായാമോഹിനിയും മല്ലുസിങ്ങും.. ഞാന്‍ അവരെ അങ്ങനെയാണ് വിളിക്കാറ്.പ്രായം എന്‍റെ പകുതിയെ ഉള്ളുവെങ്കിലും  ഞാന്‍ നേരത്തെ പറഞ്ഞ ഉഡായിപ്പ് സ്കീമില്‍  എന്‍റെ ഗുരുക്കന്മാരാവാന്‍ കഴിവുള്ളവര്‍.,.

കൂട്ടത്തില്‍ മൂത്തതായ പെങ്കുട്ടിയോട് ഞാന്‍ ചോദിച്ചു:

"ചോറു കഴിച്ചോ മോളെ?"

ഉത്തരം തന്നത് പക്ഷേ മല്ലു സിങ്ങായിരുന്നു.

"കഴിച്ചു."

"എന്തായിരുന്നു ചോറിന് കൂട്ടാന്‍?"

"കറി"

ഞാന്‍ ചോദ്യം നിര്‍ത്തി ആഞ്ഞു നടന്നു.രാവിലെ ചിന്തിച്ച ഓട്ടോക്കാരും ബസ്സുകാരും ഉണ്ടാക്കുന്ന സോഷ്യല്‍ ഇംബാലന്‍സ് ഒന്നുമല്ലെന്ന് സമാധാനിച്ച് ഞാന്‍ വീട്ടിലേക്ക് കയറി.        

   

   

Wednesday 14 November 2012

പറമ്പിലെ ആടുകളും ഞാനും...


സാംസങ്ങ് കമ്പനിക്കാര്‍ ഫോണിലൊളിപ്പിച്ച കോഴി കൂവിയത് കേട്ടാണ് ഇന്ന്  ഞാന്‍ കണ്ണു തുറന്നത്.ചിലച്ച കോഴിയെ കൂട്ടിലടച്ച് വീണ്ടും ഉറക്കം തുടര്‍ന്നു.ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞു കാണും, അപ്പുറത്തെ വീട്ടിലെ റിയാലിറ്റി ഷോ കേട്ടാണ് പിന്നെ കണ്ണു തുറന്നത്. ഇത്തവണ പക്ഷേ അടക്കേണ്ടി വന്നില്ല.

"അമ്മേ, അമ്മേ ഞാന്‍ കൃതാവിറക്കട്ടെ?"

"ഫാ.....  മുറ്റത്തിറക്കിയ മണലിന്‍റെ പൈസ ഇത് വരെ കൊടുത്തിട്ടില്ല, അപ്പോളാ ചെക്കന്‍റെ കൃതാവിറക്കല്‍...,.."

കുന്ദമംഗലം ചോയി മെമോറിയല്‍ സ്കൂളിന്‍റെ 2004-2005 കാലഘട്ടത്തിലെ ഏറ്റവും മികച്ച ഗോട്ടി കളിക്കാരനായ കുട്ടന്‍ എന്ന സന്ദീപ് കുമാര്‍ അയ്യന്‍സ് കമ്പനിയുടെ ചീറ്റിപ്പോയ വാണം കണക്കെ തിരിഞ്ഞു തിരിഞ്ഞു റോഡിലേക്കിറങ്ങി നടത്തം തുടങ്ങിയത് കണ്ടു കൊണ്ട് ഞാന്‍ പല്ല് തേക്കുക എന്ന ലക്ഷ്യത്തോടു കൂടി പേസ്റ്റെടുത്തു.എന്തോ കാര്യം മനസ്സില്‍ വിചാരിച്ചു കൊണ്ട് അമ്മയെ നീട്ടി വിളിച്ചു.

"അമ്മേ.."

അമ്മ കൈ തുടച്ചു കൊണ്ട് അടുക്കളയില്‍ നിന്നു വന്നതും ചോദിക്കാന്‍ വെച്ച  കാര്യം ഞാന്‍ മറന്നു പോയിരുന്നു.അമ്മ വരുന്ന വരവ് കണ്ടിട്ട് എന്തെങ്കിലും ചോദിക്കാതിരുന്നാല്‍ അപ്പുറത്തെ വീട്ടിലെ ഗോട്ടി കളിക്കാരന്‍റെ അതേ ഗതി വരുമെന്നറിയാവുന്നത് കൊണ്ട് രണ്ടും കല്പിച്ചു ഒരു കീച്ചങ്ങ് കീച്ചി.

"ഈ പേസ്റ്റില്‍ ഉപ്പുണ്ടോ അമ്മേ?..ഉണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കെന്താ..അമ്മ വിഷമിക്കേണ്ട ..പോയി ചായ എടുത്ത് വെച്ചോളൂ.."

അതും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു.അടുത്തുള്ള പറമ്പില്‍ അതാ ഒന്ന്‍ , രണ്ട്, മൂന്ന്‍ ആകെ മൊത്തം നാലു ആടുകള്‍,.ആടുകള്‍ ആടലോടകം തിന്നുന്നു.മനസ്സില്‍ വെറുതെ ഒരു വാചകം പറഞ്ഞു ഞാന്‍ ബ്രഷ് വായിലെക്കിട്ടു.

"മോഹനെട്ടാ മോള്‍ക് ഇന്ന് എക്സാമാ..കുറച്ചു കണക്ക്സ് പറഞ്ഞു  കൊടുക്കൂ.."

മുന്‍പിലത്തെ വീട്ടില്‍ നിന്നുയര്‍ന്നു വന്ന ആ വാക്കുകള്‍ എന്‍റെ കണ്ണു നനയിച്ചു.ശ്രുതിപെട്ടി കണ്ടു ഇതില്‍ എഫ്.എം റേഡിയോ കിട്ടുമോ എന്നു ചോദിച്ച കൊച്ചിന്‍ ഹനീഫയുടെ ഒരു സ്കെയില്‍ മോഡെലാണ് അരീക്കല്‍ ഭാസ്കരന്‍  മകന്‍ മോഹനന്‍ എന്ന മോഹന്‍ ഭാസ്.  നാലാം ക്ലാസ്സും ഗുസ്തിയും മാത്രം കൈമുതലായിട്ടുള്ള മോഹനെട്ടന്‍ മണ്ണും ചാണകവും തിരിച്ചറിയാത്ത ആ പെണ്ണിന് "കണക്ക്സ്" പറഞ്ഞു കൊടുക്കുന്നു പോലും.പെണ്ണ് വെറുതെയല്ല വീട്ടില്‍ പെയിന്‍റ് അടിക്കാന്‍ വന്ന ഷാജുവിന് ഒറ്റ വരി മാത്രമുള്ള പ്രേമലേഖനം കൊടുത്തത്.

"യു ആര്‍ ത ബ്യൂട്ടി ഷാജുവേട്ടാ..".

കൂടെ പഠിക്കുന്ന ദാസന്‍റെ പെങ്ങളുടെ നിശ്ചയമായിരുന്നു ഇന്ന്.പോവാന്‍ കളസമെടുത്തിട്ട് ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോളാണ് ഏട്ടന്‍ വന്നു പിറകിലിരുന്നത്.

"എവിടെക്കാ മോനേ?". ഞാന്‍ ചോദിച്ചു.

കോഴിക്കോടിന്‍റെ രോമാഞ്ചമായ ഐ.ഐ.എം ഇലാണ് അവന്‍ വര്‍ക്ക് ചെയ്യുന്നത്.റിലെയന്‍സിന്‍റെ കൃഷ്ണ - ഗോദാവരി എണ്ണപ്പാടം  മനസ്സില്‍ വിചാരിച്ചു കൊണ്ട് പ്രാര്‍ഥിച്ചു:

എണ്ണ വഴിക്കു വെച്ചു തീര്‍ന്നു ഇന്നലത്തെ പോലെ വഴിയില്‍ ലോക്ക് ആയി പോവരുത്.

എടുത്തു.വിട്ടു.എത്തി.ഇറക്കി.

ഇറക്കുന്ന ഗ്യാപ്പില്‍ തല നരച്ച കണ്ണട വെച്ച ഒരു മനുഷ്യന്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.

"ആരാ ഇത്?" എട്ടനോട് ചോദിച്ചു.

"അനിയനാ.."

പിന്നെ ചോദ്യോത്തര മല്‍സരം ഞങ്ങള്‍ തമ്മിലായി.

"മോന്‍ എന്തിനാ പഠിക്കുന്നത്?"

"ഞാന്‍ ബി.ടെക്ക് ഫൈനല്‍ ഇയറിന് പഠിക്കാ ഏട്ടാ.."

"എവിടെയാ മോനേ?"

ഓരോ വരികളിലും ആവര്‍ത്തിക്കുന്ന ഈ മോനേ വിളി എന്‍റെ മനസ്സില്‍ നിരന്തരം ലഡുകള്‍ പൊട്ടിച്ച് കൊണ്ടേയിരുന്നു.

"എന്‍..,ഐ.ടി......" ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്‍പെ അയാള്‍ തൊണ്ടയിലെ ട്രിഗ്ഗര്‍ അമര്‍ത്തി.അയാളുടെ കണ്ണുകളിലെ ആ ആരാധന എന്നെ പേടിപ്പിച്ചു.

"എന്‍..,.ഐ .ടിയിലാണോ? വെരി ഗുഡ്.."

"അല്ല ഏട്ടാ എന്‍.,.ഐ.ടിയിലല്ല അതിനടുത്തുള്ള കെ.എം.സി.ടിയിലാ.."

അയാളുടെ കണ്ണുകളിലെ ആരാധന പുച്ഛമാവാന്‍ അധിക നേരം വേണ്ടി വന്നില്ല.അടുത്ത ചോദ്യത്തിന് കാത്തു നില്‍ക്കാതെ ഞാന്‍ ആ മലയിറങ്ങി.

നിശ്ചയം കണ്ടു നില്‍ക്കവേ ഞാന്‍ മനസ്സിലോര്‍ത്തു, എന്നാണ് ഇങ്ങനെ ഒന്ന്‍ എനിക്ക്?കലവറയില്‍ നില്ക്കുന്ന ആള്‍ നല്ല ഫിറ്റായിരുന്നു.ഒരിറക്ക് വെള്ളം കുടിക്കാന്‍ വന്ന ചെക്കനെ ഗാന്ധിജി കണ്ട സ്വപ്നത്തേകുറിച്ച് ഘോര ഘോരമായി പ്രസംഗിച്ചു ബോധവാനാക്കുന്നത് കണ്ടു ഞാന്‍ ചിന്തിച്ചു.എന്തായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം? എന്‍റെയുള്ളില്‍ നിന്നാരോ വിളിച്ചു പറയുന്നത് പോലെ തോന്നി: മദ്യ വിമുക്തമായ കിനാശേരി..

കഴിച്ച ബിരിയാണിയുടെ കെട്ടിറങ്ങുന്നതിന് മുന്‍പെ വീടെത്തണം.എന്നിട്ട്  നീണ്ടു നിവര്‍ന്നൊന്ന് കിടക്കണം.ആഗ്രഹങ്ങളുടെ ഭാണ്ഡകെട്ടുമായി ഞാന്‍ അവിടെ നിന്നിറങ്ങി.ഉറങ്ങി എണീറ്റ് കമ്പ്യൂട്ടര്‍ ഓണാക്കി ഇരുന്നു.ഫേസ്ബുക്ക് മടുത്തു തുടങ്ങിയിരിക്കുന്നു.ബ്ലോഗ്ഗര്‍ തുറന്ന്‍ ബ്ലോഗെഴുതാമെന്ന് വെച്ചു.അവിടെയും ആശയ ദാരിദ്ര്യം. ആമാശയ ദാരിദ്ര്യം തീര്‍ത്തിട്ട് മതി ഇനി ആശയ ദാരിദ്ര്യം തീര്‍ക്കല്‍.,.പറമ്പിലെ ആടുകള്‍ അപ്പോഴും പുല്ലു തിന്നു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല...

 




   
         

Tuesday 13 November 2012

ഒരു പീടിക വരാന്തയിലെ കാഴ്ചകള്‍..


വിരസമായ സായാഹ്നങ്ങള്‍ തള്ളി നീക്കാന്‍ അവന്‍ കണ്ടു പിടിച്ച വഴി ആ പീടിക മുറിയുടെ വരാന്തയില്‍ തന്‍റെ മുന്നിലൂടെ കടന്നു പോകുന്ന വാഹനങ്ങളെ നോക്കിയിരിക്കുക എന്നതായിരുന്നു.. വിവിധ നിറങ്ങളില്‍ വിവിധ രൂപങ്ങളില്‍ ആരെയൊക്കെയോ കയറ്റി എവിടേക്കൊ എന്തിനോ വേണ്ടി പോകുന്ന സോപ്പ് പെട്ടികള്‍.. പോലെയുള്ള ശകടങ്ങള്‍......,...പീടികയുടെ മുന്നിലുള്ള സ്ട്രീറ്റ് ലൈറ്റ് മെഡിക്കല്‍ കോളേജിലെ ഐ.സി.യു വില്‍ അര്‍ദ്ധശ്വാസം വലിക്കുന്ന വൃദ്ധനെ പോലെ തോന്നിച്ചു.കര്‍ക്കിടകത്തിലെ മഴ മുഴുവന്‍ നനഞ്ഞിട്ടും സീന്‍ വിടാന്‍ തയ്യാറാവാത്ത ആ ലൈറ്റ് അവനോടു ഇങ്ങനെ മന്ത്രിക്കും പോലെ അവന്  തോന്നി:

"നീയൊക്കെ അര ട്രൌസറുമിട്ട് സിപ്പ് അപ്പും ഊമ്പി നടക്കണ ടൈമില്‍ ഈ സീനില്‍ വന്നതാ ഞാന്‍., നിന്‍റെയൊക്കെ ഇക്കാനോട് ചോദിച്ചാ അറിയാം.."

വന്നു വന്നു സ്ട്രീറ്റ് ലൈറ്റ് പോലും ചാമ്പി തുടങ്ങി..നമ്മ ടൈം ബെസ്റ്റ് ടൈം, അവന്‍ മനസ്സില്‍ പറഞ്ഞു.എന്തിനോ അവനാ ലൈറ്റിനോട് ദേഷ്യം തോന്നി.കത്തിയും കെട്ടും കളിക്കുന്ന ആ ലൈറ്റിന്‍റെ ചുറ്റും കുറെ പാറ്റകള്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.

"കൊല്ലെടാ ആ നായിന്‍റെ മോനേ.." , അവന്‍ പാറ്റകളോട് മനസ്സില്‍ പറഞ്ഞു.പാറ്റകള്‍ "അറ്റാക്ക് സ്റ്രാറ്റജി" മാറ്റേണ്ടിയിരിക്കുന്നു.ജീവിതത്തിലെ രണ്ടു പ്രധാന നിയമങ്ങള്‍ വളര്‍ച്ചയും ചീയലുമാണ്.എന്നെങ്കിലും ഒരു കാര്യം വളരുന്നത് നിന്നു പോയാല്‍ അവ ചീയാന്‍ തുടങ്ങും.. മനുഷ്യന്‍,പ്രണയം,ജീവിതം,ബിസിനെസ്സ്, രാഷ്ട്രം തുടങ്ങി എല്ലാത്തിനും ഈ നിയമം ബാധകമാണ്.

പീടിക മുറിയുടെ മുകളിലുള്ള ടൂഷ്യന്‍ ക്ലാസ്സിലെ ശബ്ദം അവനെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.

"ഒരു കമ്പനിയുടെ മൂല്യം ഒരു ലക്ഷം രൂപയാണ്.അതിന്‍റെ വാര്‍ഷിക വളര്‍ച്ച നൂറ്റി ഇരുപത്തി നാലു ശതമാനമാണ്............."

നൂറ്റി ഇരുപത്തി നാലു ശതമാനമോ? 22 കൊല്ലമായി അവന്‍ പഠിച്ച കണക്കുകള്‍ മനസ്സിലൂടെ ഓടി മറഞ്ഞു.

ഇല്ല..ശതമാനം നൂറു വരെയേ ഉള്ളൂ.പഠിപ്പിക്കുന്ന അദ്ധ്യാപകനും പഠിക്കുന്ന കുട്ടികള്‍ക്കും മനസ്സില്‍ ഒരു നല്ല നമസ്കാരം പറഞ്ഞു അവന്‍ വീണ്ടും തന്‍റെ കാഴ്ചകള്‍ റോഡിലേക്ക് റീ ഡയറക്ട് ചെയ്തു.അവിടെ ടൌണിലുള്ള തീയേറ്റേറില്‍ കളിക്കുന്ന പടത്തിന്‍റെ പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരാളിലേക്ക് അവന്‍ തന്‍റെ കാഴ്ച സൂം ചെയ്തു. ഓണ്‍ലൈന്‍ പ്രൊമോഷനും ഓണ്‍ലൈന്‍ ബുക്കിങ്ങും ഒക്കെ സര്‍വ സാധാരണമായ ഈ കാലത്തും മൈദ മാവ് കൊണ്ടുള്ള ഈ  "ഓഫ് ലൈന്‍ പ്രമോഷന്‍"," അവനെ കൌതുകം കൊള്ളിച്ചു.അയാള്‍ പോസ്റ്റെറോട്ടിച്ചു പോയിരുന്നു..

ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു പെണ്ണ് ആ പോസ്ടെറിലേക്ക് നോക്കുന്നത് അവന്‍ കണ്ടു.എന്തായിരിക്കും ആ പെണ്ണ് ആലോചിക്കുന്നത്? ഓഫ് ലൈന്‍ പ്രൊമോഷന്‍റെ കൌതുകം ഒരു റോങ് ടേണ്‍ എടുത്തു ആ പെണ്ണിലേക്ക് പോയി..

"അയാളും ഞാനും തമ്മില്‍, ദിവസേന 4 കളികള്‍..,.."

ദിവസം നാലു കളിയോ? ഒരു ടവല്‍ എടുത്ത് അവള്‍ നെറ്റി തുടക്കുന്നത് അവന്‍ കണ്ടു.

അപ്പോളേക്കും ടൂഷ്യന്‍ കഴിഞ്ഞു കുട്ടികള്‍ പുറത്തേക്കിറങ്ങിയിരുന്നു.പുറത്തു മഴ തുടങ്ങിയിരിക്കുന്നു..കുട്ടികള്‍ വരാന്തയില്‍ കൂട്ടം കൂടി നിന്നു കലപില കൂടാന്‍ തുടങ്ങി.അവന്‍ വീണ്ടും ആ ബസ് സ്റ്റോപ്പിലേക്ക് നോക്കി. ഇല്ല, ആ പെണ്ണ് ഇനിയും പോയിട്ടില്ല. അവള്‍ വീണ്ടും ആ പോസ്ടെറിലേക്ക് നോക്കുന്നത് അവന്‍ ശ്രദ്ധിച്ചു. ഇപ്പോളേന്തായിരിക്കും അവളുടെ മനസ്സില്‍?അവന്‍ വീണ്ടും റോങ് ടേണ്‍ എടുത്ത് ആ ചിന്തയിലേക്ക് പോയി.പോസ്റ്റര്‍ മഴ കൊണ്ട് നനഞ്ഞു തുടങ്ങിയിരുന്നു.

"അയാളും ഞാനും തമ്മില്‍ ദിവസേന നാലു കളികള്‍ മഴയത്ത്.."

നാലു കളികള്‍ അതും മഴയത്ത്..

അവളുടെ മുഖം വലിഞ്ഞു മുറുകിയോ.അവന്‍ സംശയിച്ചു.

"എനിക്കുമുണ്ട് ടീം .. നമുക്ക് നാളെ സ്കൂളിന്നു അവനെ പൊട്ടിക്കാം."

ഈ ഡയലോഗ് അവന്‍റെ ആ പെണ്ണിലേക്കുള്ള നോട്ടത്തിന് കട്ട് പറഞ്ഞു.

ആരാണാവോ ഈ ഡയലോഗിന്‍റെ മൊതലാളി ? അവന്‍ പാന്‍ ആന്‍ഡ് സ്കാന്‍ ചെയ്തു. അതാ ആ മൊതല്.. പച്ച കോണ്‍വെര്‍സ് ഷൂ ഇട്ടു നില്ക്കുന്നു.കൈത്തണ്ടയില്‍ ഒരു വല്യ വെള്ള വാച്ചും.തന്‍റെ വീട്ടിലെ ക്ലോക്കിന് ഇത്ര വലിപ്പം കാണില്ല.അവന്‍ ചിന്തിച്ചു.എന്നിട്ട് നോട്ടം തന്‍റെ കയ്യിലെക്ക് ഫോകസ് ചെയ്തു. എവിടെ? വാച്ച് പോയിട്ട് ഒരു ചരട് പോലുമില്ല. അപ്പോള്‍ തോന്നിയ വികാരത്തിന് അവന്‍റെ വാക്കില്‍ ജെനേരഷന്‍ ഗ്യാപ്പ് എന്നും മറ്റുളവരുടെ വാക്കില്‍ ഇഗോ എന്നും വിളിക്കുമായിരിക്കും.എന്തായാലും അവന്‍റെ സ്കൂളില്‍ നാളെ നടക്കുന്ന തല്ലും അത് കിട്ടുന്ന ചെക്കനും .. രസകരമായ സംഭവങ്ങള്‍ തന്നെ.. കഴിഞ്ഞു പോയ സ്കൂള്‍ ജീവിതത്തെ പറ്റി ഓര്‍ത്ത് അവന്‍റെ ഹൃദയം വിങ്ങിയോ?

"എടീ ഞാന്‍ ചേതന്‍ ഭഗത്തിന്‍റെ ടൂ സ്റ്റേറ്റ്സ് വായിച്ചു കഴിഞ്ഞു..നല്ല സ്റ്റോറി. എനിക്കിഷ്ടപ്പെട്ടു."

"ഡീ ഞാനാ ഫൈവ് പോയിന്‍റ് സംവണ്‍ വായിച്ചു തുടങ്ങിട്ടെ ഉള്ളൂ. നീ ഇതൊന്ന്‍ തരണം."

പെങ്കുട്ടികള്‍ പെങ്കുട്ടികള്‍ തന്നെ.അവനും കേട്ടിരിന്നു ചേതന്‍ ഭഗത്തിനെ പറ്റി.അവന്‍ നോക്കുന്ന എല്ലാ ഫേസ്ബുക്ക് പ്രോഫിലിലും ബുക്സ് ഐ ഹാവ് റെഡ് എന്ന കാപ്ഷനില്‍ ആ പേരുണ്ടായിരുന്നു.ഇപ്പോളും ട്വിലൈറ്റും ഫൈവ് പോയിന്‍റ് സംവണ്‍ ഉം വിട്ടു ആര്‍ക്കും ഒരു കളിയുമില്ലെന്ന് അവന് തോന്നി.ആ ബുക്കുകളുടെ ചട്ട  കണ്ടിട്ടില്ലാത്തവര്‍ പോലും ആ പേരുകള്‍ ഉരുവിടുന്നത് അവന്‍ കേട്ടിരുന്നു.ട്വിലൈറ്റ് വായിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലായും ഫൈവ് പോയിന്‍റ് സംവണ്‍ വായിക്കുന്നത് ഒരു മെച്യുരിറ്റി സിംബല്‍ ആയും കാണുന്നവരുണ്ടാവാം.എന്തായാലും കുട്ടികള്‍ വായിച്ചു വിളയട്ടെ.

പെട്ടെന്ന്‍ റോഡില്‍ ഒരു ബസ്സ് ബ്രേക്കിട്ട് നിര്‍ത്തി.തൊട്ട് പിറകെ ഒരു പുത്തന്‍ മാരുതി ഏര്‍ടിഗയും.പിറകില്‍ രണ്ടു പെണ്‍ കിളികള്‍ വന്ന ആക്ടീവയുടെ മൂക്ക് ഏര്‍ടിഗയുടെ പിന്നില്‍ ഇടിക്കുന്ന കാഴ്ച അവന്‍ സ്ലോ മോഷനിലെന്ന പോലെ കണ്ടു.ഏര്‍ടിഗയില്‍ നിന്നും രണ്ടു പയ്യന്മാര്‍ ഇറങ്ങി വന്നു.ആക്ടീവയിലെ കിളികള്‍ റോഡില്‍ വീണു കിടക്കുന്ന തങ്ങളുടെ ശകടം ഉയര്‍ത്തുന്ന കഠിനമായ പണിയിലായിരുന്നു.പയ്യന്മാര്‍ വേഗം ചെന്ന്‍ ആക്ടീവ പൊക്കിയെടുത്ത് നേരെ വെച്ചു കൊടുത്തു. പെണ്‍ കിളികള്‍ "സോറി ട്ടോ " പറഞ്ഞു ഓടിച്ചു പോവുകയും ചെയ്തു. ആ "സോറി ട്ടോ " പറഞ്ഞത് കേട്ടപ്പോള്‍ ആ പയ്യന്‍മാരുടെ മുഖത്ത് വിരിഞ്ഞ ഭാവം അവനെ ചിരിപ്പിച്ചു. സപ്പ്ളിയില്ലാതെ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്നും ബി.ടെക്ക് പാസ്സായി എന്നറിയുമ്പോള്‍ ഉണ്ടാവുന്ന അതേ ഭാവം.എന്തായാലും ഏര്‍ടിഗയുടെ പിന്‍ ഭാഗത്തെ കോടല്‍ കണ്ടതോടെ അവരുടെ ഭാവം മാറി.ഇപ്പോളുള്ള ഭാവം ഇയര്‍ ഔട്ട് പ്രതീക്ഷിച്ചു നില്‍കുന്ന അതേ പോലെ. പറന്നു പോയ കിളികളെയും അവര്‍ നശിപ്പിച്ച കൂടിനെയും നൂകി നെടുവീര്‍പ്പിടുന്നതിനിടക്ക് സമീപത്തെ കള്ള് ഷാപ്പില്‍ നിന്നിറങ്ങി വന്ന ഒരു മനുഷ്യന്‍ ക്ലൈമാക്സ് ഡയലോഗ് എടുത്ത് വീശി.

"ഫ.. നായിന്‍റെ മക്കളെ .. ഈ തട്ടിയത് ഞങ്ങളുടെ ആരുടെയെങ്കിലും വണ്ടിയായിരുന്നെങ്കില്‍ നീയൊക്കെ ഇവിടെ മഹാഭാരത് യുദ്ധം തന്നെ നടത്തുമല്ലോ..പെണ്ണിനെ കണ്ടോ അവന് വണ്ടിയും വേണ്ട ******* വേണ്ട..എടുത്ത് പോടാ അവന്‍റെ ******** വണ്ടി.."

അവന്‍ മനസില്‍ പറഞ്ഞു:

"ഞങ്ങള്‍ ആണുങ്ങള്‍ ഇങ്ങനെയാണ് ഏട്ടാ.."

എന്തായാലും പെര്‍ഫക്റ്റ് ടൈമിങ്ങോടെ ഡയലോഗ് ഡെലിവേരി ചെയ്ത ആ മനുഷ്യനെ അവന്‍ മനസ്സില്‍ നമിച്ചു കൊണ്ട് അവന്‍ ഇറങ്ങി..    
പുറത്തു മഴ തോര്‍ന്നിരുന്നു.അവന്‍ മെല്ലെ പുറത്തേക്കിറങ്ങി. വീട് ലക്ഷ്യമാക്കി നടന്നു നീങ്ങി...