Sunday 5 January 2014

കല്യാണരാമൻ - റ്റ്വിറ്റർ വേർഷൻ

" ഇവിടെ ഫാവ് ?... "

" മോനെ ഇവിടെയിത്തിരി ഫാവ് താങ്ങിയെ...."

" എഹ്.. നീയെന്തിനാ ഇപ്പ കേറി റ്റ്വീറ്റിട്ടത് ? "

" ഞങ്ങള് സെലിബ്രിട്ടികളാ..ഞങ്ങളാ ഫസ്റ്റ്  റ്റ്വീറ്റിടെണ്ടത് ..."

" അപ്പൊ ഞങ്ങടെ റ്റ്വീറ്റിന് ആര് ആർട്ടിയടിക്കും? "

" ആാ... "

" സെലിബ്രിട്ടിയാണല്ലേ? "

" അല്ല...എറണാകുളം ജില്ലാ കളക്ടറു് ..മിണ്ടാതെ ആർട്ടിയടിക്കെടോ.. "



" രാമാ .. "

" എന്തോ... "

" ഇവിടെ വന്നെ... "

" ചെറുക്കന്റെ അനിയനാ..രാമങ്കുട്ടി.. "

" അഹ് ..നീയെന്താ  കാണിക്കുന്നത് ? നീയിരിക്ക് ഞാൻ ഫാവടിക്കാം.. "

" വേണ്ട ..സാറിരുന്നോ ..ഞാൻ ആർട്ടിയടിചോളാം.."

" ഹേ ..നിങ്ങള് രണ്ടു പേരും ദേ ഇത് ഫാവടിച്ചോ ..ആ പ്രശ്നം സോൾവാവട്ടെ .."



" മോനെ ..ഒന്ന് ആർട്ടിയടിക്കട്ടെ ? "

" ഓ... "

" ചേട്ടാ കുറച് ഫാവിടട്ടെ ? "

" വേണ്ടാ.. "

" ലേശം ആർട്ടിയടിച് കളിക്കാനായിട്ട് ? "

" വേണ്ടെന്ന് .. "

" ഇത്തിരി ഫോളോവേസിനെ കിട്ടാനായിട്ട് ? "

" എടൊ..തന്നോടല്ലേ പറഞ്ഞത് വേണ്ടെന്ന് .. "

[ഇതെവിടെന്നു വന്നതാ ഈ പന്നി...]

" ഡോ ..അല്ലേ കുറച് ഫേവിട് ..തനിക്ക് ആർട്ടിയടിക്കെം ചെയ്യാം... "

" എടൊ തന്നോട് പതിനായിരം പ്രാവശ്യം ഞാൻ ചോദിച്ചതല്ലേ ആർട്ടിയടിക്കട്ടെ ആർട്ടിയടിക്കട്ടെ ന്നു ? ആർട്ടിയെന്നു തന്നെയല്ലേ ഞാൻ പറഞ്ഞത് ?അക്ഷരം മാറിയൊന്നുമില്ലലോ ? എനിക്കെപ്പോളും ഇങ്ങനെ ആർട്ടിയടിക്കാൻ പറ്റൂല്ല..ഞാനേ പഴയ ട്വീപ്പ്  ഓഫ് ദി ഇയറാണ് ...താനെന്താ വേഷം കെട്ടെടുക്കാ ? "

" എന്താ പ്രശ്നം ? "

" എന്റെ രാമങ്കുട്ടീ ..ഞാനായിരം പ്രാവശ്യമീ നായിന്റെ മോനോട് ചോദിച്ചതാ ആർട്ടിയടി ക്കട്ടെ ന്ന് ..അപ്പൊ അവന്റമ്മേടെ .."

" ഏയ്‌.."

" അവന്റമ്മേടെ വീടിനടുത്തുള്ള കഫേയിൽ  വെച്ചാണ് ഞാനീ റ്റ്വിറ്റർ അക്കൗണ്ട്‌ ഉണ്ടാക്കിയത് ..എന്നിട്ടാ  അവനെന്നോടിങ്ങനെ പെരുമാറുന്നത് .. "

[ചേട്ടാ ..കുറച്  ഫാവ്.. ]

" തൊട്ടപ്പുറത്തവനോട് ഡീയെമ്മിട്ടു  വാങ്ങെടാ.. "

" ഓരോരുത്തമ്മാര് കൈ വാടകയ്ക്കെടുത്ത് വന്നിരിക്കാ..ഭ്രാന്തായാൽ ഞാൻ തെറി വിളിച്ച് ക്വിറ്റടിക്കുംട്ടോ.. "

" ഐഷ്...പോട്ടെ.."

" തന്നെ റ്റ്വീറ്റപ്പിനു വിളിച്ചുണ്ടോ? ഇണ്ടെങ്കിൽ ഇൻവിറ്റെഷൻ  കാണിക്കെടാ.. "

" ഹേ ..പോ..ദെ ഇതും കൊണ്ടങ്ങട്  പോ..."

" വേണോന്ന്  ചോദിച്ചാൽ വേണ്ടാന്നു പറയാ..ഇവനാര്  സ്കൂള് മാഷോ .."

" എനിക്കിനി ആർട്ടി വേണ്ടാ...."

" അതെന്താടാ നിനക്ക് ആർട്ടി വേണ്ടാത്തെ? മര്യാദക്ക് നീ റ്റ്വീറ്റിട്ടിട്ട് , റ്റ്വീറ്റപ്പിനുള്ള ഇൻവിറ്റെഷനും  കാണിച്ചിട്ടേ നിന്നെ ഞാൻ വിടുള്ളെടാ..പന്നീ  "'
 
******************************************************************************


LEGENDS (for those who are unfamiliar with twitter lingo):

ആർട്ടി  = RT (retweet) - essentially same as that of share option in fb.

ഫാവ്  = fav ( favourite) - essentially same as that of like option in fb.

celebritty = in this context points to those who are famous in tweeting their hearts out

ഡീയെം  = DM (direct message) - one to one messaging in twitter

റ്റ്വീറ്റപ്പ്‌  = tweetup - reunion of people who tweet (often belonging from same location/district)






Friday 3 January 2014

അമളികൾ

അമളികൾ എല്ലാവർക്കും പറ്റാറുണ്ട്..പറ്റിയ അമളികളോർത്ത് പിന്നീട് നമ്മൾ ചിരിക്കാറുമുണ്ട് . ചിലർ പറ്റിയ അമളികൾ പുറത്തു പറയാതെ നടക്കും..എന്നാലെനിക്ക് പറ്റിയ അമളികൾ തുറന്നു പറയാനാണ് ഞാനീ പോസ്റെഴുതുന്നത് ..


അമളി 1 :

ഏറെ നാളായി ഞാൻ കാത്തിരുന്ന ഒരു സംഗതിയായിരുന്നു കോളേജിലെ കോഷൻ ഡെപ്പോസിറ്റ് .വരണ്ട മരുഭൂമിയിൽ ഒറ്റപെട്ടു പോയരാൾക്ക് 5 മിനുട്ട് മഴ കിട്ടിയ പ്രതീതി..അങ്ങനെ കോളേജിൽ പോയി ചെക്കും വാങ്ങി നേരെ ബാങ്കിലേക്ക് നടന്നു പൈസ അക്കൌണ്ടിലേക്ക് ഇട്ടു ഞാൻ ജേതാവിനെ പോലെ പുറത്തിറങ്ങി..

വീടിനടുത്തുള്ള എ.ടി.എം കാരന്തൂർ എന്ന ഗുദാമിലാണ് സ്ഥിതി ചെയ്യുന്നത്..കുറച്ചു ദിവസങ്ങളായിട്ടെയുള്ളൂ അത്  നട തുറന്നിട്ട്‌ .ബൈക്കെടുത്ത് ചെവിയിലോക്കെ ഇയർഫോണ്‍ വയറിംഗ് ചെയ്തു ഞാനിറങ്ങി.. നോക്കുമ്പോൾ നീണ്ട നിര..വെയിലത്ത്‌ തലയ്ക്ക് കയ്യും കൊടുത്ത് ഞാൻ വരി നിന്ന്..തൊട്ടപ്പുറത്തെ സീടെക്ക്  പാരലൽ കോളേജ് ഉച്ചക്ക് വിട്ട ടൈമായതിനാൽ സമയം പോയതറിഞ്ഞില്ല.ഓർമ്മകൾ അഴവെട്ടി അങ്ങനെ നിക്കുമ്പോഴാണ് എന്റെ ഊഴം വന്നത് ..അത് വരെ റോഡിലെക്കായിരുന്ന എന്റെ കണ്ണ് എ.ടി.എം കൌണ്ടറിലേക്ക് തിരിഞ്ഞു..ആദ്യം കണ്ടത്  "ഇൻസേർട്ട്‌ യുവർ കാർഡ്  റ്റു  എന്റർ " എന്ന  ബോർഡാണ് .പണ്ടൊരിക്കൽ ഞാൻ കോയമ്പത്തൂരിൽ പോയപ്പോൾ ഇത് പോലൊരു ബോർഡ്‌ കണ്ടിട്ട് കാർഡ് ഇടാൻ മടിച്ചതും വാതില് തുറക്കാഞ്ഞതും സെക്യൂരിറ്റി വന്ന്  കണ്ണുരുട്ടിയതും ഒക്കെ ഓർമയിൽ വന്ന്..പോരാഞ്ഞതിന് പുതിയ എ.ടി.എം കൌണ്ടറാണ് ..എന്തായാലും സമയം മെനെക്കെടുത്താതെ പൈസ വലിക്കാനുള്ള വ്യഗ്രതയിൽ കാർഡ് ആ തുളയിലെക്കിട്ട് ..അത് വെറുമൊരു ഷോയ്ക്ക് വെച്ച തുളയായിരുന്നെന്നു ഞാനപ്പോഴാണ് അറിയുന്നത്..എന്റെ കാർഡ് എ.ടി.എം കൌണ്ടറിന്റെ ഉള്ളിലും ഞാൻ പുറത്തും..ശേഷം ചിന്ത്യം...


അമളി 2:

4  സ്റ്റാർ ഹോട്ടലിൽ അന്നാദ്യമായിട്ടാണ് കേറിയത്‌ ... ഹോട്ടൽ മൊണാട് ..പേരിനൊരു ഗുമ്മില്ലെങ്കിലും കാണാനൊക്കെ ഭീകരതയുള്ളൊരു ഹോട്ടലായിരുന്നു അത്.ഒറ്റയ്ക്കാണ് പോയത്.. പോയതെന്തിനാണെന്ന് വെച്ചാ വീടിനടുത്ത് ഇത്രേം വല്യൊരു സംരംഭം വന്നിട്ട് കേറാതിരിക്കുന്നത് മോശമല്ലേ എന്ന ആറ്റിറ്റ്യൂട്‌ ..  റെസ്റൊരന്റിലിരുന്നു ചായ കുടിച്ച് മസാല ദോശയും തിന്ന് ടൂത്ത്പിക്കുകൊണ്ട്  പല്ലിനിടയിൽ കുത്തിയിരിക്കുമ്പോഴാണ് ബില്ല് വന്നത്..പല്ലിനിടയിൽ കുത്തിയാൽ നെഞ്ചിനുള്ളിലാണ് കൊള്ളുക എന്നത് അന്ന് മനസിലായി..എന്തായാലും എണീറ്റ് കൈ കഴുകാൻ പോയി..കയ്യും കഴുകി തിരിച്ചു നടക്കുമ്പോഴാണ് ചുമരിൽ ഒരു അന്നോളം കാണാത്ത പുതിയൊരു സൈസ് കിടുതാപ്പ് കണ്ടത്..എന്റെ എന്ജിനിയറിംഗ് ബുദ്ധിയിൽ അത് കൈ കഴുകി ഉണക്കുന്ന യന്ത്രമാണെന്ന് മനസിലാക്കി.ഏതായാലും പൈസ കൊടുക്കുന്നുണ്ട്..എങ്ങനേലും മൊതലാക്കണം എന്നെ ടിപ്പിക്കൽ മല്ലു ചിന്ത എന്റെയുള്ളിലും നുര പൊന്തി.. യന്ത്രതിനടുത്തു പോയി ..ബട്ട് അത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നയറിവ് എനിക്ക് ഏഴാം അറിവായിരുന്നു..കുറെ സൈടിലോക്കെ തട്ടി നോക്കി..ചുറ്റും സ്വിചോന്നും കണ്ടതുമില്ല...തട്ടി തട്ടി നിക്കുമ്പോഴാണ് വേറൊരു മാന്യദേഹം കൈ കഴുകാൻ വന്നത് .. ഞാൻ തട്ടുന്നത് കണ്ട് എന്നോടെന്തോ ചോയ്ച്ച്‌ .. കറന്റില്ലാന്ന് ഞാൻ മറുപടിയും കൊടുത്ത്.. മൂപ്പര് കൈ കഴുകി യന്ത്രതിനടുത്ത് വരലും  കൈ അടിയിൽ വെച്ചതും യന്ത്രം മുരളാൻ തുടങ്ങി..അപ്പോളാണ് ഗുട്ടന്സ് പിടികിട്ടിയത്..പോവാൻ നേരത്ത് പഹയൻ ചിരിച്ചു കൊണ്ട് പുറത്ത് തട്ടി പറഞ്ഞ് :

"കറന്റുണ്ട് ..."

അമളി 3 :

രാവിലെ ഒരുത്തന്റെ കൂടെ ബൈക്കിൽ പോകുമ്പോഴാണ് അത് കണ്ണിൽ പെട്ടത് ...ഒരു വലിയ ബിൽഡിങ്ങ് ..ബിൽടിങ്ങിലേക്കുള്ള വഴിയരികിൽ രണ്ടു വശങ്ങളിലുമായി ഈന്തപനകൾ..അസാധ്യ ദീപാലങ്കാരങ്ങൾ. അപ്പൊ തന്നെ മനസിലുറപ്പിച്ച് സീലടിച്ച്‌ - ഇത് ഹോട്ടല് തന്നെ..

ഫാസ്റ്റ് ഫോർവേഡ്  റ്റു  വൈകുന്നേരം..

ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കാനിറങ്ങി..ഞങ്ങടെ കളി കണ്ടും കൊണ്ടും ഫുട്ബാളിനും മടുത്ത് കാണും,ആദ്യ ഷൂട്ടിൽ തന്നെ ഫുട്ബാൾ അന്ത്യശ്വാസം പുറത്തേക്ക വിട്ട് ഞങ്ങളെ വിട്ട് പിരിഞ്ഞ്..സമയം നാലര. ബാക്കിയുള്ള സമയം  ഇനിയെങ്ങനെ ഫലപ്രദമായി ചിലവഴിക്കും എന്ന് തലപുകഞ്ഞ് ചിന്തിച്ചപ്പോഴാണ് രാവിലെ കണ്ട ഈന്തപനകളും ബില്ടിങ്ങും മനസിലേക്ക് ഓടിവന്നത് ..അറേബ്യൻ ഗ്രില്ലോക്കെ മനസ്സില് കണ്ട് ഞാനാ വിഷയം അവതരിപ്പിച്ച് .. ചലോ ആ പുതിയ ഹോട്ടൽ..അതായിരുന്നു അന്ന് വൈകുന്നേരത്തെ മുദ്രാവാക്യം.

പൊളിഞ്ഞടുങ്ങിയ ഒരു മഹീന്ദ്ര ജീപ്പിലാണ് ഞങ്ങടെ പോക്ക്.. തൂങ്ങികിടന്നും താങ്ങിപിടിച്ചും  ഞാനടക്കം പന്ത്രണ്ടു മനുഷ്യ ജീവനുകൾ അങ്ങനെ യാത്ര തുടങ്ങി..ഭക്ഷണ പ്രിയനായ ഞങ്ങടെ ഡ്രൈവർ ഈന്തപനകളുടെയിടയിലേക്ക് ജീപ്പോടിച്ച് കേറ്റിയതും എവിടെനിന്നോ പൊട്ടി വീണത്‌ പോലെ ഒരു സെക്യൂരിറ്റിക്കാരൻ മുന്നിലെത്തി..

"എങ്ങോട്ടാ..?"

"ഹോട്ടലിലേക്ക് ?"

"ഏത് ഹോട്ടല് ?"

"ഈ ഹോട്ടല് "



ഞാൻ ചുറ്റും നോക്കി..ഓഡി,ബിയെംഡബ്ള്യു്  ,പൊർഷെ..പിന്നെ ഞങ്ങടെ തൊഴിഞ്ഞ ജീപ്പും


"ഇത് ഹോട്ടലല്ല ..കോയെൻകോ കമ്പനീന്റെ മൊതലാളീന്റെ വീടാണ്..ഇന്നാണ് ഹൌസ് വാർമിംഗ് ഫങ്ക്ഷൻ.."


റിവേർസ് ഗിയർ അത്ര പെട്ടന്നൊന്നും വീഴാത്ത ആ ജീപ്പിന്റെ ഗിയർബൊക്സ് അന്ന് പക്ഷെ ആലസ്യം കാണിച്ചില്ല..ഒരുപക്ഷെ അതിന്റെ ഉളുപ്പ് ഞങ്ങടെതിനെക്കാളും അധികമായതു കൊണ്ടാവാം..എടുക്കലും തിരിക്കലും വിടലും..എല്ലാം ഭയങ്കര സ്പീഡിൽ..ജീപ്പകന്നു പോയി...

"നടന്ന് വാടാ ചെറ്റേ .." എന്നൊരു നേർത്ത മൂളൽ എന്റെ ചെവിയിലവശേഷിച്ചു..


അമളി 4 :

സാധാരണ അമ്പലത്തിൽ പോവാത്തതാണ് ..ദൈവത്തിലൊക്കെയുള്ള വിശ്വാസം ബി.ടെക്ക് കഴിഞ്ഞതോടെ കമ്മിയായി കൊണ്ടിരുന്നു ..

"ദൈവ വിശ്വാസം ഇല്ലാത്തതാടാ നിനക്ക് ജോലിയൊന്നും കിട്ടാത്തത് ..." - വീടിന്റെ പല കോണിൽ നിന്നും ഈ ഡയലോഗ്  ദിവസവും എന്റെ ചെവിയിലേക്ക് അടിച്ച്കേറ്റിക്കൊണ്ടിരുന്നു..അങ്ങനെയൊരു ദുർബല നിമിഷത്തിലാണ് ഇനി ദൈവത്തിന്റെ പിണക്കം തീർത്ത് കളയാമെന്ന് വിചാരിക്കുന്നതും തേങ്ങയുടയ്ക്കാമെന്നു നേരുന്നതും..

പിറ്റേന്ന് രാവിലെ അമ്പലത്തിലേക്കോടി..പോണ വഴിക്ക് ഒരു തേങ്ങയും വാങ്ങി...ആദ്യം കണ്ടപ്പോ അടയ്ക്കയാണെന്ന് തോന്നിയെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോ തേങ്ങയാണെന്ന് മനസിലായി..അത്രയും ചെറുത് തേങ്ങയുടച്ചാൽ ദൈവം പ്രസാദിക്കുമോയെന്നുള്ള സംശയം മനസ്സിലിട്ട് നീറ്റി ഞാൻ അമ്പലം ലക്ഷ്യമാക്കി നടന്ന് ..

അമ്പലത്തിനോടടുക്കും തോറും ശരണംവിളി ഉയർന്ന് കേൾക്കാൻ തുടങ്ങി..ഏതോ ടീമിന്റെ കെട്ട് നിറയുണ്ട് ..

വിഗ്രഹത്തിന് മുന്നില് കുറെ നേരം കണ്ണടച് നിന്ന് പ്രാർഥിച്ചു..ഇടയ്ക്കൊന്ന് കണ്ണ് തുറന്നപ്പോ ദൈവമെന്നോട് ഇങ്ങനെ പറയുന്നതായി തോന്നി...

"മോനെ നീ ബി .ടെക്കല്ലാതെ വേറേതേലും ഡിഗ്രിയെടുതിട്ട് വാ.. അല്ലാണ്ട് എനിക്ക് പോലും മോനെ രക്ഷിക്കാനാവില്ല.."

മനസ്സ് പിടഞ്ഞെങ്കിലും തേങ്ങയുടയ്ക്കാൻ തന്നെ ഞാൻ തീരുമാനിച്ച്..ഒന്നുമില്ലേലും നമുക്ക് നമ്മുടെ ഒരു മാന്യതയില്ലേ ..


തേങ്ങയുടയ്ക്കുന്ന സ്പോട്ടിൽ സ്വാമിമാർ കേട്ട് നിറക്കുകയായിരുന്നു...

"നെയ്യഭിഷേകം സ്വാമിക്ക് ..."

ബാക്ക്ഗ്രൗണ്ടിൽ ഞാൻ തേങ്ങയെറിഞ്ഞു..റബ്ബർ പാല് നിറച്ച പോലെ തേങ്ങ പടിയിൽ തട്ടി ബൌണ്സ് ചെയ്ത് സ്വാമിമാരുടെ നിലവിളക്കും തട്ടി നെയ്യിന്റെ കുപ്പിയുടെ മിഡിൽ സ്റ്റംബ് തെറിപ്പിച്ച് ..

"നെയ്യഭി.........."


ചുറ്റും ശ്മശാന മൂകത...


വീട്ടിലേക്ക് തിരിച്ച് നടക്കുന്ന ടൈമിൽ മനസ്സില് പറഞ്ഞു :

"നമ്മളെയൊന്നും ദൈവത്തിന് പോലും വേണ്ട...."

സംഗതികളൊക്കെ എന്നെങ്കിലും ശരിയാവുമെന്ന  വിശ്വാസത്തോട് കൂടി ...


                                                       ശുഭം