Sunday 10 November 2013

വയലറ്റ് സുന്ദരി...

തിരിച്ച് കിട്ടാത്ത "സ്നേകം" മനസ്സിന്റെ വിങ്ങലാണെന്ന് കഴിഞ്ഞ മുപ്പത്തിയെട്ടു കൊല്ലമായി ഗാഡമായും ഗൂഡമായും തിരിച്ചറിഞ്ഞ കുട്ടന്റെ കല്യാണപ്പൊര..മുന്നിലെ മതിലിനോട് ചേർന്ന് ബി.ജെ.പിക്കാർ സംഭാവന നല്കിയ സ്വാഗതം ഫ്ളെക്സ് .ഫ്ളെക്സ് നിറയെ ഹനുമാനും സ്വാമി വിവേകാനന്ദനും താമരയും ആകെമൊത്തം ബി.ജെ.പി ജില്ലാ സമ്മേളന വേദിയുടെ ച്ഛായ.അതിനോട് ചേർന്ന് രണ്ടു സൈഡിലുമായി നിരത്തി വെച്ചിരിക്കുന്ന ചോപ്പ് കസേരകള്‍.നാട്ടിലെ ഓൾഡ്‌ പീപിൾസ് വെടിവെട്ടം പറയുന്നതിന്റെ കലപില ശബ്ദം. അതിനിടയിലൂടെ വീഡിയോയ്ക്കുള്ള സപ്പൊർട്ട് ലൈറ്റിന്റെ വയർ വലിക്കുന്നതിനിടയിലാണ് അവനവളെ ശ്രദ്ധിച്ചത്. വയലെറ്റ് ചുരിദാറിട്ട വെളുത്ത കണ്ണടക്കാരിയെ .. കരിഞ്ഞ പീസുകളെ കൊണ്ട് പൂക്കളം തീർത്ത ആ കല്യാണപ്പൊരയിൽ വെളുത്ത സുന്ദരി എന്ത് കൊണ്ടും ഒരു ലക്ഷ്വറി ആയിരുന്നു.പന്തലിനുള്ളിലെ പടകൾ കണ്ണുകൾ കൊണ്ട് തഴുക്കുന്നതവനു സഹിച്ചില്ല..ഓൾഡ്‌ പീപ്പിൽസിന്റെതടക്കം..കൂട്ടത്തിൽ പ്രായം ചെന്ന ഒരു ഓൾഡ്‌ ജെനറേഷൻ ഫ്രീക്കിനോടവൻ ചോദിച്ചു :

" പോവാറായില്ലേ അമ്മാവാ ? ഇനിയെങ്കിലും നിർത്തിക്കൂടെ ?"

"എങ്ങോട്ട് പോവാൻ?"

"അല്ല..ചോറുണ്ണാൻ പോയിക്കൂടെന്ന് ?"

"ഓ അങ്ങനെ..ദാ പോവാ "


വയർ വലിക്കുന്ന ഗ്യാപ്പിൽ അവൻ പലവിധ കണക്ക്സും മനസ്സിൽ ചെയ്തു നോക്കി.വെളുത്ത സുന്ദരി കുട്ടന്റെ ആരുമാവാൻ യാതൊരു വിധ ചാൻസുമില്ല.ഗൊദ്റേജ് ലോക്കെറും തക്കാളി പെട്ടിയേയും കമ്പയർ ചെയ്യാൻ പാടില്ല..എന്നാലും.. കുട്ടൻ കറുത്തിട്ടാണ് ..സൊ ഈസ്‌ കുട്ടന്റെ ഡാഡി മമ്മി..ബട്ട് എഗൈൻ പച്ച വെറ്റിലയും വെള്ള ചുണ്ണാമ്പും വായിലിട്ടു ചവച്ചാൽ ചുവന്ന ഔറ്റ്പുറ്റ് കിട്ടുമെന്നൊരു എക്സെപ്ഷൻ അവന്റെ മനസിലെവിടെയോ കിടന്നു നീറി.

വീഡിയോ പിടിക്കുന്ന മേസ്തിരി ചോറിന് വിളിച്ചപ്പോളാണ് നീറ്റലിൽ നിന്നൽപ്പമെങ്കിലും മുക്തി ലഭിച്ചത് .ടി.വിയിൽ കണ്ട ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലം കണക്കുള്ള ഒരു പറമ്പിലാണ്‌ ഭക്ഷണത്തിനുള്ള പന്തൽ.ഇരുന്ന മേശയുടെ  ഒരു കാലു മോളിലും മറുകാല് ഏതോ കുഴിയിലും ആയതു കാരണം നര്‍സറി സ്കൂളിൽ സീ-സോ സ്ളൈഡ് കളിക്കുന്ന പ്രതീതി.വിളമ്പിയ സാമ്പാറിൽ പച്ചവെള്ളത്തിന്റെ അംശം ദശാംശം ഏഴേ അഞ്ചിലും അധികമായത് കാരണം മലഞ്ചെരുവിലെ മണ്ണൊലിപ്പ് പോലെ വറ്റും വെള്ളവും പാന്റിലേക്ക് ഒലിച്ചിറങ്ങുന്നത് തടയാൻ പച്ചവറ്റു  കൊണ്ട് തടയണ കേട്ടിയവാൻ അട്ജസ്റ്റ് ചെയ്തു . പെട്ടന്നാണ് വയലറ്റ്  സുന്ദരി അവിടേക്ക് രംഗപ്രവേശം ചെയ്തത് ..ആ റങ്കിൽ കറിയൊലിപ്പു തടയാൻ കെട്ടിയ പച്ചചോറ് വാരി അണ്ണാക്കിലേക്ക് തട്ടി ..ശേഷം ചിന്ത്യം.


വീട്ടില് പോയി കളസം മാറ്റി എത്തിയപ്പോഴേക്കും തിരക്ക് തുടങ്ങിയിരുന്നു. കുട്ടന്റെ മോന്ത ക്ളോസപ്പിലെടുത്തെടുത്ത് മേസ്തിരിക്കും ലൈറ്റ് പിടിച്ച് അവനും മടുത്ത് തുടങ്ങിയിരുന്നു.കല്യാണവീടുകളിൽ മൂന്ന് തരാം ആളുകളാണ് ഉണ്ടാവുക - ഇടപാട് തീർക്കാൻ വരുന്നവർ , ഇടപാടുണ്ടാക്കാൻ വരുന്നവർ , യാതൊരു ഇടപാടും ഇല്ലാണ്ട് തിന്നാൻ വേണ്ടി അടുപ്പിൽ വെള്ളം വെക്കാണ്ട് വരുന്നവര.. ഈ മൂന്നും വേണ്ടുവോണം ഉള്ളത് കൊണ്ടവന് പണിക്കൊരു കുറവുംമിലായിരുന്നു.ഒമ്പത് - ഒമ്പതരയോട് കൂടി ഒരു വിധം തിരക്കൊക്കെ ഒഴിഞ്ഞിരുന്നു .വിളമ്പുന്ന ടീമ്സോക്കെ വെള്ളമുള്ളിൽ ചെന്ന് മാരകമായ അവസ്ഥയിൽ പറമ്പിന്റെ ഓരോ മൂലയിൽ ശവാസനത്തിൽ എർപെട്ടു കൊണ്ടിരുന്നു.

രാത്രി ഭക്ഷണം കഴിക്കാൻ മേസ്തിരി വീണ്ടും ക്ഷണിച്ചു.ഭക്ഷണ പന്തലിന്റെ ഒരു മൂലയിൽ വയലറ്റ് സുന്ദരി ഒറ്റക്കിരിക്കുന്നതവന്‍ ശ്രദ്ധിച്ചു.എക്സാറ്റ് ടൈമിലാണ് ഏതോ ഒരു കൊരങ്ങൻ രസവും കൊണ്ട് അവന്റെ കാഴ്ച മറച് നിന്നത് ..

"ഏട്ടാ രസമൊഴിക്കട്ടെ ?"

"വേണ്ട .. ഇയ്യ് വന്നതോട് കൂടി ഉള്ള രസവും പോയി.."

കൈകഴുകാൻ പോവുന്ന ടൈമിൽ ,കസേരയിൽ ഒറ്റക്ക് വിശ്രമിക്കുകയായിരുന്ന സുന്ദരിയുടെ മേശപ്പുറത്തു ഡിസ്പോസിബിൾ ഗ്ളാസ്സിൽ താൻ പുതുതായി എടുത്ത ഫോണ്‍ നമ്പർ എഴുതി വെച്ചവൻ നടന്നു നീങ്ങി .

കല്യാണം കഴിഞ്ഞു.ചെറിയ കുട്ടികൾക്ക് ഉത്സവപറമ്പിൽ പോയി ബലൂണ്‍ വാങ്ങി കൊടുക്കുമ്പോൾ അവർക്കുണ്ടാവുന്ന എക്സ്പ്രെസ്ഷൻ കുട്ടന്റെ മുഖത്ത് നിന്നും മേസ്തിരി ഒപ്പിയെടുത്തു.വയലറ്റ് സുന്ദരിയെ തേടിയവന്റെ കണ്ണുകളലഞ്ഞെങ്കിലും കണ്ടെത്താനായില്ല .

നിരാശയോടെ വയർ വലിച്ച് സൈഡാക്കുന്ന പണിയിലേർപ്പെട്ടിരുന്ന അവനോട് അഞ്ച് മക്കളുടെ അച്ഛനും നാട്ടിലെ തേപ്പ് സ്പെഷലിസ്റ്റുമായ ഗോപിയേട്ടൻ ചോദിച്ചു:

"അല്ലടോ ചെങ്ങായിയെ , അനക്കീ വയർ വലിക്കല് പണി നിരത്തി വേറെന്തെലും പണിക്ക് പോയ്ക്കൂടെ ?"

"ഗോപ്യേട്ടാ ..ഇങ്ങളീ വയറു വീർപ്പിക്കുന്നതിലും നല്ലതല്ലേ ഈ വയറു വലിക്കൽ ?"

ആ സീൻ അവിടെ കഴിഞ്ഞു.

അങ്ങനെ വൈകുന്നേരമായി. വീട്ടിലെത്തി തന്റെ കിടക്കയിൽ കിടന്നു ഇന്നത്തെ ദിവസത്തെ റിവ്യൂ ചെയ്യുമ്പോളാണ് ഫോണ്‍ ശബ്ദിച്ചത് .


"ഈറൻ  മേഘം ..പൂവും കൊണ്ട് ..."

ഫോണെടുത്തു. കൂലി തരാൻ മേസ്തിരി വിളിക്കുന്നതാണെന്ന് കരുതിയവൻ ഫോണെടുത്തു.പുതിയ സിമ്മായതിനാൽ നമ്പര് തെളിയുന്നുണ്ടായിരുന്നില്ല.

"ഹലോ "

പാറപ്പുറത്ത് ചിരട്ടയുരക്കുന്നത് പോലുള്ള ശബ്ദം അങ്ങേത്തലയ്ക്കൽ കേട്ട് ..

"നാളെ വൈന്നേരം കുന്നാലം സ്റ്റാന്റിൽ .. സമയം നാല് മണി .."

"ആരാ ?"

"എന്റെ പെണ്ണിന് ഇയ്യ് ഫോണ്‍ നമ്പർ കൊടുക്കുമാല്ലെടാ പന്നീ ..ഉളുപ്പില്യെടോ അനക്ക് ?കാണിച്ചു തരാടോ ..നാളെ വാ ..."

ബീപ് ബീപ് ..ഫോണ്‍ കട്ടായി .

തല്ലു കിട്ടുമോയെന്നുള്ള ശങ്ക അപ്പുറത്ത് .. വയലറ്റ് സുന്ദരി എന്‍ഗെജ്ദ് ആയതിലുള്ള സങ്കടം ഇപ്പുറത്ത് ..ആകെ മൊത്തം അവിയൽ സീൻ ..

പിറ്റേന്ന് രാവിലെ..

പല്ല് തേക്കുന്നതിനിടക്ക് അവന്റെ അനിയൻ വന്നു ചോദിച്ചു :

"ഏട്ടാ.."

"എന്താ?..."

"ഇന്ന് ബൈക്ക് ഞാനെടുക്കട്ടെ?"

"മ് ..എടുത്തോ.."

"ഏട്ടാ .."

"ഇനിയെന്താടോ?"

"ഏട്ടന്റെ ആ പച്ച ഷർട്ടും വെള്ള ഷൂവും കൂടി വേണം.."

"മ്  എടുത്തോ .."

ഉച്ചയായിട്ടും അനിയനെയും ബൈക്കിനേയും ഷർട്ടിനെയും ഷൂവിനെയും കാണ്‍മാനില്ലാണ്ടായി ..സമയം മൂന്നരയായപ്പോൾ അവൻ ബസ്സിനു പോകാൻ തീരുമാനിച്ചു റോഡിലേക്കിറങ്ങി ..

സ്റ്റാന്റിലെത്തി ഫോണ്‍ വിളിക്കായി കാത്തിരുന്നു..

സമയം നാലായപ്പോൾ ഫോണടിച്ചു ..

"എവെട്രാ പൊർക്കെ ഇയ്യ് ?"

"സ്റ്റാന്റിന്റെ വലത്തേ മൂലയിൽ .."

"ഇടത്തെ മൂലയിലേക്ക് വാടാ .."

ചിന്തകൾ അവന്റെ മനസ്സിനെ മഥിച്ചു ..തല്ലു വാങ്ങിക്കൂട്ടാനുള്ള എല്ലാ തയ്യാരെടുപ്പുകളോടും കൂടിയവൻ നടന്നു...

അതാ..അവൻ കണ്ടു..

പച്ച ഷർട്ട് .. വെള്ള ഷൂ .. തന്റെ അനിയൻ !!!!


സംശയത്തോടെ അവൻ ചോദിച്ചു:

"ഇയ്യെന്താട ഇവ്ടെ ?"

"ഒന്നൂല്യ ഏട്ടാ .. ഒരാളെ കാണാൻ വന്നതാ ..അല്ല.. ഏട്ടനെന്താ ഇവ്ടെ ?"

"ഞാനും ഒരാളെ കാണാൻ വന്നതാ .."


രണ്ടാളും കുറച്ച് നേരം കണ്ണോടു കണ്ണിൽ  നോക്കി നിന്നു ..

സ്ലോ - മോയിൽ അവൻ കീശയിൽ നിന്നും തന്റെ ഫോണെടുത്ത് ലാസ്റ്റ് കാള്ള്ട് ലിസ്റെടുത്തു ബട്ടണമർത്തി ..

അനിയന്റെ കീശയിൽ നിന്നും ഫോണ്‍ ബെല്ലടിച്ചു ..

സീൻ കോണ്ട്ര ...

അനിയനോടവൻ അലറി...


"ഓട്രാ  പോർക്കെ വീട്ടിലേക്ക്......